Image

പി.കെ. ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായി സൂചന

Published on 06 September, 2018
പി.കെ. ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായി സൂചന
സിപിഎം സംസ്ഥാന നേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പി.കെ. ശശി എംഎല്‍എയ്ക്ക് എതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായി സൂചന. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലര്‍ പണവുമായി സമീപിച്ചെന്നാണ് ആരോപണം. ശശി വിഷയത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിരോധത്തിന്‍റെയും സമ്മര്‍ദത്തിന്‍റെയും മുള്‍മുനയില്‍ നില്‍ക്കുന്പോഴാണ് ഒത്തുതീര്‍പ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.

പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായി പാര്‍ട്ടിക്കകത്ത് വിഷയം ഒത്തുതീര്‍ക്കാന്‍ തന്നെയാണ് ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാല്‍ അറസ്റ്റിലേക്കുവരെ കാര്യങ്ങള്‍ നീണ്ട് പാര്‍ട്ടി സമ്മര്‍ദ്ദത്തിലാകും. ഇതുകൊണ്ടുതന്നെ ഒത്തുതീര്‍പ്പു എന്നത് മാത്രമാണ് ശശിക്ക് മുന്നിലുള്ള വഴി.

അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന എംഎല്‍എയുടെ വാദവും പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. പാലക്കാട് വീണ്ടും വിഭാഗീയതകളുടെ തുരുത്തുകള്‍ രൂപപ്പെടുന്നുവെന്ന ചില വിലയിരുത്തലുകള്‍ നടന്നിരുന്നു. ഇതിന്‍റെ ഭാഗമാകാം എംഎല്‍എയ്ക്കു നേരെയുള്ള ആരോപണമെന്നത് അന്വേഷണ വിധേയമാക്കിയേക്കും.

ഒൗദ്യോഗിക പക്ഷത്തെ ജില്ലയിലെ പ്രധാനിയായ ശശിക്ക് പാര്‍ട്ടിയില്‍ തന്നെ ധാരാളം ശത്രുക്കളുണ്ട്. വി.എസ് പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം ശക്തമായി നിലകൊണ്ടയാളാണ് ശശി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക