Image

ദൈവപ്രീതിക്കായി കുടുംബം നടത്തിയത് 40 ദിവസത്തെ ഉപവാസം; 15 കാരന്‍ വിശന്നുമരിച്ചു, മറ്റൊരു മകന്‍ അവശനിലയില്‍

Published on 07 September, 2018
ദൈവപ്രീതിക്കായി കുടുംബം നടത്തിയത് 40 ദിവസത്തെ ഉപവാസം; 15 കാരന്‍ വിശന്നുമരിച്ചു, മറ്റൊരു മകന്‍ അവശനിലയില്‍
ദൈവപ്രീതിക്കായി കുടുംബം നടത്തിയത് 40 ദിവസത്തെ ഉപവാസം. ഇതേതുടര്‍ന്ന് 15 കാരന്‍ വിശന്നുമരിച്ചു, മറ്റൊരു മകന്‍ അവശനിലയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ വിസ്‌കോന്‍സിനിലെ റീഡ്ബര്‍ഗിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. ദമ്പതികളുടെ 11 വയസ്സുകാരനായ മറ്റൊരു മകനാണ് അവശനിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്. 

ജൂലൈ 19 മുതലാണ് രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ഭക്ഷണവും വെള്ളവും ഉപക്ഷേിച്ച് ഉപവാസം തുടങ്ങിയത്. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയിലാകുകയും വിശപ്പ് സഹിക്കാനാകാതെ മൂത്ത മകന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മകന്‍ മരിച്ച വിവരം പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭാര്യയേയും 11 കാരനായ മകനെയും വൃത്തിഹീനമായ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇടപെട്ട് ഇരുവരെയും ആശുപത്രയിലേയ്ക്ക് മാറ്റി. ഉപവാസം അനുഷ്ഠിച്ചത് ദൈവപ്രീതിക്കു വേണ്ടിയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക