Image

8 വര്‍ഷത്തിനിടെ 33 പേരെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ്‌ പിടികൂടിയത്‌ മോഷ്ടാവെന്ന്‌ കരുതി

Published on 12 September, 2018
8 വര്‍ഷത്തിനിടെ 33 പേരെ കൊലപ്പെടുത്തിയ  പ്രതിയെ  പൊലീസ്‌ പിടികൂടിയത്‌ മോഷ്ടാവെന്ന്‌ കരുതി


ഭോപ്പാല്‍: 8 വര്‍ഷത്തിനിടെ 33 പേരെ വക വരുത്തിയ 48 വയസ്സുകാരനെ ഒടുവില്‍ പൊലീസ്‌ മോഷ്ടാവെന്ന്‌ കരുതി പിടികൂടി. പൊലീസ്‌ സ്റ്റേഷനില്‍ പ്രതി നടത്തിയ കുറ്റസമ്മതം കേട്ട്‌ ഞെട്ടി പൊലീസ്‌.

ഭോപ്പാല്‍ സ്വദേശിയായ അശോക്‌ കാംമ്‌ബ്ര എന്ന 48 കാരനാണ്‌ 33 ട്രക്ക്‌ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസം 50 ടണ്‍ ഇരുമ്‌ബ്‌ കമ്‌ബികളുമായി വന്ന ഒരു ട്രക്ക്‌ കാണാതായിരുന്നു.

മോഷണത്തിന്‍രെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയത്‌, കൊലപാതകിയിലേക്ക്‌. കാണാതായ ഇരുമ്‌ബു കമ്‌ബികള്‍ പിന്നീട്‌, മറിച്ചു വിറ്റതായി കണ്ടെത്തിയിരുന്നു .

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കാംമ്‌ബ്ര പിടിയിലായത്‌. ട്രക്ക്‌ ഡ്രൈവറുടെ മൃതദേവും ഒഴിഞ്ഞ ട്രക്കും പിന്നീട്‌ അയോധ്യ നഗറില്‍ നിന്നും കണ്ടെത്തി.

ഭോപ്പാലില്‍ റോഡരികിലുളള തട്ടുകടയില്‍ സ്ഥിരമായി വരാറുള്ള കാമ്‌ബ്ര അവിടെവെച്ച്‌ ഡ്‌ ട്രക്ക്‌ ഡ്രൈവര്‍മാരുമായി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട്‌, ഡ്രൈവര്‍മാരറിയാതെ അവരുടെ ഭക്ഷണത്തില്‍ ഉറക്ക ഗുളികകള്‍ പൊടിച്ച്‌ ചേര്‍ക്കുകയും ചെയ്യും . പിന്നീട്‌ ഇവരെ കാട്ടിലെത്തിച്ച്‌ കൊലപ്പെടു്‌ത്താറാണ്‌ പതിവ്‌.

നേരത്തെ വാടകക്കൊലയാളി സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഇയാളെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 33 പേരെ കൊലപ്പെടുത്തിയെന്നാണ്‌ കാംമ്‌ബ്ര പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക