Image

അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന

Published on 16 September, 2018
 അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന

 മദ്യരാജാവ് വിജയ് മല്യ വിദേശത്തേക്ക് കടക്കുംമുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന. മല്യ വിദേശത്തേക്ക് കടന്ന സംഭവവുമായി ജെയ്റ്റ്‌ലിക്ക് ബന്ധമുണ്ടെങ്കില്‍ ഇക്കാര്യം അറിയുമായിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാലമത്രയും നിശബ്ദത പാലിച്ചുവെന്ന് ശിവസേന മുഖപത്രമായ സാംന ചോദിക്കുന്നു. 

മാസങ്ങളായി ബി.ജെ.പിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന ശിവസേന അപ്രതീക്ഷിതമായാണ് സഖ്യകക്ഷിയെ പിന്തുണച്ച് രംഗത്തെത്തിയത്. മാത്രമല്ല, 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. 

മല്യ നുണയനാണെന്നും. ലണ്ടന്‍ കോടതിയില്‍ മല്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യ വിടും മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യ അവകാശപ്പെട്ടിരുന്നത്. ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് സമ്മതിക്കാതിരുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയെ മല്യ കാണാന്‍ തീരുമാനിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക