ശെല്‍വരാജിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് സുധീരന്‍ വിമര്‍ശം തൊടുത്തു വിട്ടത്. എന്നാല്‍ നെയ്യാറ്റിന്‍ കരയിലെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് കൂടുതല്‍ പരസ്യ പ്രതികരണം നടത്തുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും നിലപാട് പാര്‍ട്ടിയെ നേരിട്ട് അറിയിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശെല്‍വരാജിനെ സ്ഥാനാഥിയാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുരളീധരനും രംഗത്തെത്തിയിരുന്നു.