Image

സ്‌നേഹഗീതവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ എസ്‌തോണിയയില്‍

Published on 25 September, 2018
സ്‌നേഹഗീതവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ എസ്‌തോണിയയില്‍

ടാലിന്‍ : ബാള്‍ട്ടിക് രാജ്യങ്ങളിലെ ചതുര്‍ദിന സന്ദര്‍ശനത്തിന്റെ അവസാന ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ എസ്‌തോണിയായില്‍ എത്തി.

ടാലിനില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ പ്രസിഡന്റ് കേഴ്‌സ്‌റി കലി ജൂലൈദിന്റെ നേതൃത്വത്തില്‍ സ്‌നേഹോഷ്മ ളമായ സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്നു പാപ്പയ്‌ക്കൊപ്പം ഫ്രീഡം സ്‌ക്വയറില്‍ നടന്ന ദിവ്യബലിയിലും പങ്കെടുത്തു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ജൂറി രട്ടാസ് മാര്‍പാപ്പയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തി. 

ലൂഥറന്‍ ചാര്‍ലെസ് ചര്‍ച്ചില്‍ യുവാക്കളെ അഭിസംബോധന ഫ്രാന്‍സിസ് മാര്‍പാപ്പ സഭയ്‌ക്കെതിരെ ഉയരുന്ന അപവാദങ്ങള്‍ യുവാക്കളെ സഭയില്‍ നിന്നും അകറ്റുന്നതായി അഭിപ്രായപ്പെട്ടു. സഭയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ യുവാക്കള്‍ ഏറെ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെന്നും അതിനായി സഭയുടെ ഇന്നത്തെ നിലയില്‍ ഒരു മാറ്റം അനിവാര്യം ആണെന്നും മാര്‍പാപ്പ പറഞ്ഞു. പരാതികള്‍ സുതാര്യമായും സത്യസന്ധമായും പരിഹരിക്കപ്പെടും എന്ന് തോന്നിയാല്‍ മാത്രമേ യുവാക്കളെ സഭയിലേക്ക് ആകര്‍ഷിക്കുകയുള്ളൂവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

എസ്‌റ്റോണിയയില്‍ 1,3മില്യണ്‍ ജനതയാണ് ഉള്ളത്. ഇവരില്‍ മൂന്നില്‍ രണ്ടും മത വിശ്വാസങ്ങളില്‍ നിന്നും അകന്നുകണ്ടിരിക്കുകയാണ്. ലൂഥറന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ ആണ് രാജ്യത്തുള്ളത്.

തന്നെ സന്ദര്‍ശിക്കാന്‍ അനുവദിച്ച വടക്കന്‍ തലസ്ഥാനമായ ടാലിന്‍, എസ്‌തോണിയയിലെ ജനപ്രതിനികള്‍ക്കും രാജ്യ നേതാക്കള്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു.നിങ്ങളുടെ സിവില്‍ സൊസൈറ്റിയില്‍ നിന്നും സംസ്‌കാ ത്തില്‍ നിന്നും ഏറെ പ്രതിനിധികള്‍ ലോകത്തിനു വെളിച്ചം നല്‍കാന്‍ ഇടയാവ ട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു.

1993 ല്‍ എസ്‌റ്റോണിയയില് ആദ്യമായി സന്ദര്‍ശനം നടത്തുന്നത് ജോണ്‍ പൗള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ്.1921 ലാണ് സോവിയറ്റ് ആധിപത്യത്തില്‍ ഇരു എസ്‌റ്റോണിയ സ്വതന്ത്രമായത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക