പ്രതിഷ്ഠിച്ചു സ്‌നേഹത്തോടെയവനെ ഞാനെന്‍
ഹൃദയത്തിന്‍ പവിത്രമാം ശ്രീകോവിലില്‍
സുന്ദരന്‍, സുകുമാരന്‍, ദൃഢഗാത്രനാമവന്‍ മുന്നില്‍
അനുരാഗിണിയായ്, മുഗ്ദ്ധാംഗിനിയായ്,
പൂജാരിണിയായ് നിന്നു ഞാന്‍ ദിനം പ്രതി
സ്ന്തുഷ്ടചിത്തനായവനെന്‍ മനം കവര്‍ന്നു.
വിവാഹമോ? നീയവനുടെ സഹോദരി
ഭ്രാന്തചിത്തനായലറിയെന്‍ പിതാവ്.
ലോകത്തിനവനെന്‍ കൂടെപ്പിറപ്പെങ്കില്‍
അവനെന്‍ കമിതാവ്, ഞാനൊരു കാമുകി.
ഉരുക്കിച്ചേര്‍ക്കുക സ്‌നേഹബന്ധമെന്നെന്‍
മുറവിളിയലിഞ്ഞു പോയന്തരീക്ഷവായുവില്‍.
സ്വവര്‍ഗ്ഗഭോഗികള്‍ തമ്മിലുമുണ്ട് വിവാഹമെങ്കില്‍
സ്തീ-പുരുഷ വിവാഹത്തിനെന്തിനു വിലക്ക്?
മുഴങ്ങിയലയടിച്ചെന്‍ ശബ്ദം കോടതി മുറിയില്‍
നാണിച്ചു തലതാഴ്ത്തി നിയമസംവിധാനം
ലജ്ജിച്ച് മുഖം കുനിച്ചു ന്യായാധിപന്‍
നിയമത്തിനു മുന്നിലെന്‍ വന്‍ വിജയം
ആചാര-വിശ്വാസങ്ങള്‍ക്കു പരാജയം.
താലി ചാര്‍ത്തിയവനെന്‍ കഴുത്തില്‍.
സീമന്തരേഖയില്‍ സിന്തൂരം ചാര്‍ത്തി ഞാന്‍
താലിയില്‍ തൊട്ടഭിമാനപുളകിതയായ്.
വിജയത്തില്‍ മതിമറന്നാഹ്ലാദിച്ച എന്നെ
അറപ്പോടെ നോക്കിയെന്‍ മാതാപിതാക്കള്‍.
നിയമത്തിന്‍ പിന്തുണയോടെയെങ്കിലും
ആചാരാനുഷ്ഠാനങ്ങളുടെ കഴുത്തറുപ്പ്
വിശ്വാസികള്‍ തന്‍ മനം നുറുക്കല്‍.
ആചാരത്തിനെന്തു വില? ചോദ്യം ബാക്കി.