ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയുംഅതില്‍ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടുംന്യൂ യോര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രൂസ്റ്റിന്റെ നേതൃത്വത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍വെച്ച് ഒക്ടോബര്‍ 7ഞായറാഴ്ച രാവിലെ 10 മണിക്ക്പ്രതിഷേധയോഗം കൂടുന്നു . എല്ലാ വിശാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് പാര്‍ഥസാരഥി പിള്ള അഭ്യര്‍ഥിച്ചു.
ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന നാടകം. ഒരു വിഷയം കോടതിക്ക് മുന്‍പില്‍ എത്തുമ്പോള്‍ അതിനെപ്പറ്റി കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളും അവിടെ നടക്കുന്ന വാദങ്ങളും മാത്രം കണക്കില്‍ എടുത്താണ് കോടതി വിധി പറയുന്നത്. നാട്ടിലെ ആചാരങ്ങളോ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളോ നേരിട്ട് അറിയാന്‍ കോടതിക്ക് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. അത്തരം കാര്യങ്ങളില്‍ യഥാര്‍ത്ഥ വസ്തുത കോടതിയെ അറിയേക്കുന്നത് ഭരണകൂടങ്ങള്‍ ആയിരുന്നു. അവിടെസര്‍ക്കാരുകള്‍പരാജയപ്പെട്ടു എന്നുകാണുബോള്‍ ഇവിട അവരുടെ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നുഎന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.
ഇപ്പോള്‍ഒരു ആചാര പരിഷ്‌കരണത്തിന്റെ ആവശ്യമില്ല ശബരിമലയില്‍. ശബരിമല ശ്രീ അയ്യപ്പന് പുരുഷന്മാരേക്കാളധികം സ്ത്രീ ഭക്തരാണുള്ളത്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അയ്യപ്പസ്വാമിയെ ഓര്‍ത്താല്‍, ഒന്ന് ശരണം വിളിച്ചാല്‍ ഭക്തികൊണ്ടു കണ്ണ് നിറഞ്ഞൊഴുകുന്ന അമ്മമാരാണ് കേരളത്തിലുള്ളവരിലധികവും . ആ ഭക്തകളില്‍ ആയിരത്തിലൊരാള്‍ പോലും ശബരിമല ദര്‍ശനം വേണമെന്നാവശ്യപ്പെടുന്നില്ല, അവര്‍ അത് ആഗ്രഹിക്കുന്നുമില്ല.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്റെ പവിത്രത കാത്ത്‌സൂക്ഷിക്കുവാനും നമുക്ക് ശേഷം ഈ ധര്‍മവും അതിന്റെ പവിത്രമായ ആചാരങ്ങളും നിലനില്‍ക്കണംഎന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു.ഹൈന്ദവ സമൂഹത്തില്‍ പെട്ടഭക്തരായ സ്ത്രീകള്‍ക്കാര്‍ക്കുംപരാതിയില്ലാത്ത സാഹചര്യത്തില്‍ ലിംഗനീതി ഊട്ടിയുറപ്പിക്കുവാനുള്ള വിധിയെ മാനിക്കുവാന്‍ അവര്‍ തയാറല്ല .
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോക്കം നില്‍ക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ഇത്തരം ഒരാവശ്യം വേണമെന്ന് തോന്നിയാല്‍ പൊതുസമൂഹത്തില്‍ അത് പ്രകടിപ്പിക്കാനും അതിനെ ഒരു സാമൂഹിക മുന്നേറ്റമാക്കാനും കഴിവുള്ളവരാണ് അവര്‍.ഇന്ന് ബഹു. സുപ്രീം കോടതിയുടെ വിധിക്കെതിരെപ്രതികരിക്കുന്നതും സമരം ചെയെന്നതും സമരങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതുംസ്ത്രികള്‍ തന്നെ.
കേരളത്തില്‍മാത്രമല്ല, തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ കൊടുങ്കാറ്റ് പടര്‍ന്നു പിടിക്കുകയാണ് . കേരളത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഓരോ ദിവസം കഴിയും തോറും ശക്തിയാര്‍ജിച്ച് വരികയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെയാണ് ഈ സമരങ്ങള്‍ നടക്കുന്നത് .മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യം . കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്നുംഇതുവഴി ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാനാണ് ശ്രമമെന്നും പാര്‍ഥസാരഥിപിള്ള അഭിപ്രായപ്പെട്ടു. എല്ലാ അയ്യപ്പ ഭക്തരുംഈപ്രതിഷേധയോഗത്തില്‍ പങ്കെടുക്കണമെന്ന്അദ്ദേഹം അപേക്ഷിക്കുന്നു.
ലജ്ജിക്കേണ്ട. ഇത് സവർണ്ണ മലയാളികളുടെ
ഒരു പ്രകടനം മാത്രം. ഇവിടത്തെ എസ. എൻ.
ഡി.പി കാരെയൊന്നും വെളിയിൽ കണ്ടില്ല
അതുകൊണ്ട് സവർണ്ണർ എന്ന് കരുതുകയാണ്,
കൃസ്തുദേവന്റെ കരുണാമയമായ വചനങ്ങളിൽ
വിശ്വസിച്ച് ഒരു ജനത അമേരിക്കൻ ഭൂഖണ്ഡത്തെ
അനുഗ്രഹപ്രദമാക്കി. ആ നന്മകൾ അനുഭവിക്കുന്ന
മലയാളി മനുഷ്യരാശിക്ക് യാതൊരു
ഉപകാരവും ചെയ്യാത്ത പ്രതിമകളുടെ
പേരും പറഞ്ഞു ഇവിടത്തെ ജീവിതം
ക്ലേശകരമാക്കുന്നത് സങ്കടം. അമ്പലം കൊണ്ട്
സവർണ്ണർ കഞ്ഞി കുടിച്ച് കഴിഞ്ഞുവെന്നല്ലാതെ
മാനവരാശിക്ക് എന്ത് ഗുണമുണ്ടായി. അതുകൊണ്ട്
ഓർക്കുക അമേരിക്ക നാനാജാതി മതസ്ഥർക്കും
ജനങ്ങൾക്കും എന്നും അനുഗ്രഹമായിട്ടുണ്ട്.
ആ ചൈതന്യത്തെ നശിപ്പിക്കാൻ ശരണം
വിളിയും പുവ്വും ദർഭ;പുല്ലുമായി വരരുത് പ്ലീസ്.