Image

മഹാസഖ്യം രൂപീകരിക്കുന്നതിന്‌ തിരിച്ചടിയായത്‌ മായാവതിയുടെ കടുംപിടുത്തം; കമല്‍ നാഥ്‌

Published on 08 October, 2018
മഹാസഖ്യം രൂപീകരിക്കുന്നതിന്‌ തിരിച്ചടിയായത്‌ മായാവതിയുടെ കടുംപിടുത്തം;  കമല്‍ നാഥ്‌

ഭോപ്പാല്‍: മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായത്‌ ബി.എസ്‌.പി നേതാവ്‌ മായാവതിയുടെ കടുംപിടുത്തമെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കമല്‍ നാഥ്‌.

സീറ്റ്‌ പങ്കുവെക്കുന്നത്‌ സംബന്ധിച്ച്‌ മായാവതിയുടെ അകാരണമായ കടുംപിടുത്തമാണ്‌ സഖ്യ സാധ്യത ഇല്ലാതാക്കിയതെന്ന്‌ കമല്‍ നാഥ്‌ ന്യൂസ്‌18നോട്‌ പറഞ്ഞു. കോണ്‍ഗ്രസും ബി.എസ്‌.പിയും ചേര്‍ന്ന്‌ സഖ്യം രൂപീകരിച്ച്‌ ബി.ജെ.പിയെ പ്രതിരോധിക്കാം എന്നാണ്‌ കരുതിയിരുന്നതെന്നും കമല്‍ നാഥ്‌ പറഞ്ഞു.

മധ്യപ്രദേശില്‍ 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷം സഖ്യസാധ്യതക്കുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്‌. 15 സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായ ഘട്ടത്തില്‍ മായാവതി ചോദിച്ചത്‌ 50 സീറ്റുകളാണ്‌. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3000ല്‍ കടുതല്‍ വോട്ടുകള്‍ ഈ സീറ്റുകളില്‍ നേടാന്‍ ബി.എസ്‌.പിക്ക്‌ ആയിട്ടില്ല. ബി.എസ്‌.പി വിജയിക്കില്ലെന്ന്‌ ഉറപ്പുള്ള സീറ്റുകള്‍ അവര്‍ക്ക്‌ നല്‍കുന്നത്‌ ബി.ജെ.പിയെ സഹായിക്കുന്നതിന്‌ തുല്യമാകുമെന്നും കമല്‍ നാഥ്‌ പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയാണ്‌ മധ്യപ്രദേശില്‍ ബി.എസ്‌.പിക്ക്‌ ഉള്ളത്‌. സഖ്യം ചേര്‍ന്ന്‌ യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടാല്‍ മായാവതി അത്‌ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

6.3 ശതമാനം വോട്ടുകളാണ്‌ ബി.എസ്‌.പിക്ക്‌ മധ്യപ്രദേശിലുള്ളത്‌. അവരാണ്‌ 50 സീറ്റുകള്‍ ചോദിക്കുന്നത്‌. ഇത്‌ അനുവദിച്ചാല്‍ സീറ്റുകള്‍ ബി.ജെ.പിക്ക്‌ സമ്മാനം നല്‍കുന്നതുപോലെയാകും. കമല്‍ നാഥ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക