Image

സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി

Published on 10 October, 2018
സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി
ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും വ്യക്തമാക്കി. 

സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണു ശരി. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല. 

സാമൂഹികമാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുത്.

ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍എസ്എസ്സിന്റെ വനിതാ വിഭാഗമാണ്. 12 വര്‍ഷം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി സമ്പാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപിയാണെന്നും കടകംപള്ളി പറഞ്ഞു.
Join WhatsApp News
Ninan Mathulla 2018-10-10 13:32:19
"Puucha kannadachu paalu kukuunnnathupoleyaa". It thinks nobody see their strategy. BJP came to power by dividing people and injecting poison into human minds. Where there is no issue they will create an issue and convert that to votes. Again the issue is turned into an attack on Hinduism, and thus get the voters of all those who primarily  identify as a Hindu. BJP helped to get this vote from Supreme Court, and now use this vote to come to power in Kerala by presenting it as an attack on Hindus; thus unifying all Hindus as vote for them to come to power in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക