Image

ഗുഡ്ഗാവില്‍ ജില്ലാ ജഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സെക്യൂരിറ്റി ഗാര്‍ഡ് നിറയൊഴിച്ചു

Published on 13 October, 2018
ഗുഡ്ഗാവില്‍ ജില്ലാ ജഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സെക്യൂരിറ്റി ഗാര്‍ഡ് നിറയൊഴിച്ചു

ഗുഡ്ഗാവ്:  ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ ഭാര്യയെയും മകനേയും വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ ജഡ്ജ് ക്രിഷന്‍കാന്ത്  ശര്‍മയുടെ ഭാര്യയേയും മകനേയുമാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. 

ഗുഡ്ഗാവിലെ സെക്ടര്‍ 49 ല്‍ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. നിരവധി ആള്‍ക്കാരുടെ മുന്നില്‍വെച്ചാണ് ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഫരിദാബാദില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ജഡ്ജിയുടെ ഭാര്യ ഋതു( 38) മകന്‍ ധ്രുവ് (18) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഷോപ്പിങ്ങിനായി എത്തിയതായിരുന്നു ഇവര്‍. ആ സമയം ഒപ്പമുണ്ടായിരുന്ന മഹിപാല്‍ സിങ് ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയൈായിരുന്നു. തുടര്‍ന്ന് ഭാര്യയ്ക്കും മകനും നേരെ നിറയൊഴിച്ചെന്ന് ജഡ്ജിയെ ഫോണില്‍ വിളിച്ച് ഇയാള്‍ അറിയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക