Image

പ്രതിഷേധത്തെ തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്‌ മരക്കൂട്ടത്ത്‌ യാത്ര അവസാനിപ്പിച്ചു

Published on 18 October, 2018
പ്രതിഷേധത്തെ തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടര്‍ സുഹാസിനി  രാജ്‌ മരക്കൂട്ടത്ത്‌ യാത്ര അവസാനിപ്പിച്ചു
സുപ്രീംകോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന്‌ സന്നിധാനം സന്ദര്‍ശിക്കാന്‍ പൊലീസ്‌ കാവലില്‍ യാത്ര തിരിച്ച ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്‌ മരക്കൂട്ടത്ത്‌ യാത്ര അവസാനിപ്പിച്ചു. മരക്കൂട്ടത്തിന്‌ താഴെ വരെ എത്തിയ സുഹാസിനിക്ക്‌ വലിയ തോതിലുള്ള പ്രതിഷേധം കാരണമാണ്‌ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്‌.

പൊലീസ്‌ കാവലില്‍ വന്നിട്ടും പ്രതിഷേധക്കാര്‍ സുഹാസിനിയെ തടഞ്ഞു. ചീത്തവിളിയും പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായി. ഇതേ തുടര്‍ന്നാണ്‌ സുഹാസിനി രാജ്‌ മല ഇറങ്ങാന്‍ തീരുമാനിച്ചത്‌. കയ്യാങ്കളി ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ്‌ യാത്ര അവസാനിപ്പിച്ചത്‌.

ജോലി സംബന്ധമായ ആവശ്യത്തിന്‌ വേണ്ടിയാണ്‌ താന്‍ മല കയറുന്നതെന്ന്‌ സുഹാസിനി രാജ്‌ വ്യക്തമാക്കിയിരുന്നു. 50 ഓളം പൊലീസികാരുടെ അകമ്പടിയിലാണ്‌ സുഹാസിനി സന്നിധാനത്തേക്ക്‌ യാത്ര തിരിച്ചത്‌. ഒരുകാരണവശാലും 50 വയസില്‍ താഴെയുള്ള സ്‌ത്രീയെ മരക്കൂട്ടത്തിന്‌ അപ്പുറം പോകാന്‍ സമ്മതിക്കില്ലെന്ന്‌ സംഘടിച്ച്‌ എത്തിയ പ്രതിഷേധക്കാര്‍ നിലപാട്‌ എടുത്തിരുന്നു.

ഇതിനു പുറമെ ശബരിമല സ്‌ത്രീ പ്രവേശന സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചത്താലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്ക ആക്രമണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. തുലാമാസ പൂജയ്‌ക്കായി നട തുറന്നതോടെ പ്രദേശത്ത്‌ വലിയ തോതില്‍ പ്രതിഷേധമാണ്‌ നടക്കുന്നത്‌. പമ്പയിലും നിലയ്‌ക്കലിലുമാണ്‌ പ്രധാനമായിട്ടും പ്രതിഷേധം നടക്കുന്നത്‌.

കുറിപ്പിന്റെ പൂര്‍ണരൂപം:

ശബരിമലയ്ക്ക് ഇതര ക്ഷേത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവര്‍ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയില്‍ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍. പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്.

മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.

ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ആര്‍എസ്എസ് നീക്കങ്ങളെയും കാണേണ്ടത്.

വിശ്വാസികളുടെ യാത്രയ്ക്കു തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലയ്ക്ക് തന്നെ എതിരാണ്. സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താല്‍ അവര്‍ണരെന്നു മുദ്രയടിച്ചു പണ്ടേ മാറ്റിനിര്‍ത്തിയവരെ ശബരിമലയില്‍നിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക. സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണു കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം അവിടേക്കു ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണു നീക്കം. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. ക്രിമിനല്‍ സംഘങ്ങളെ പുറത്തുനിന്ന് ഇറക്കുമതി ചെയ്തു ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലായി ഇന്നു നിലനില്‍ക്കുന്ന ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് അതിനെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക