Image

സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 26 October, 2018
സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ബാര്‍ട്ടൊ(ഫ്‌ളോറിഡ): സഹപാഠികളായ 15 വിദ്യാര്‍ത്ഥികളെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുകയും, പദ്ധതി തയ്യാറാക്കുകയും ചെയ്ത മിഡില്‍ ക്ലാസ് വിദ്യാര്‍ത്ഥികളായ പതിനൊന്നും പന്ത്രണ്ടും(11,12) വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റു ചെയ്തതായി ഒക്ടോബര്‍ 24 ബുധനാഴ്ച ബാര്‍ട്ടൊ പോലീസ് ചീഫ് ജൊഹാള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കത്രികളും, കത്തികളും, പിസാകട്ടറും ഉപയോഗിച്ചു കുട്ടികളെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തുന്നതിനായിരുന്നു കുട്ടികള്‍ പ്ലാന്‍ ചെയ്തിരുന്നതെന്നും ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌ക്കൂളിന്റെ മാപ്പും, കുട്ടികള്‍ പരസ്പരം കൈമാറിയ ടെക്‌സറ്റ് സന്ദേശങ്ങളും കണ്ടെത്തിയതായും ചീഫ് പറഞ്ഞു.

സാത്താന്യ ആരാധകരായ ഈ കുട്ടികള്‍ മറ്റുള്ളവരെ കൊലപ്പെടുത്തി രക്തം കുടിക്കുന്നതിനും പദ്ധതിയിട്ടിരുന്നതായി ചീഫ് അറിയിച്ചു. കുട്ടികളുമായി ഒരു രാത്രി മുഴുവന്‍ ഇന്റര്‍വ്യൂ നടത്തിയതിന് ശേഷമാണ് കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതെന്നും ചീഫ് അറിയിച്ചു.

സ്‌ക്കൂളിന്റെ ബാത്ത്‌റൂമില്‍ മൂന്ന് കുട്ടികളേയും ഒരേ സമയത്തു കണ്ടെത്തിയതു സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പളായിരുന്നു.








സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍സഹപാഠികളെ വധിച്ചു രക്തം കുടിക്കുന്നതിന് പദ്ധതി തയ്യാറാക്കിയ മിഡില്‍ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക