Image

നിധിശേഖരം കണ്ടെത്താന്‍ ഇടയായത്‌ സുന്ദരരാജന്റെ ഹര്‍ജി

Published on 03 July, 2011
നിധിശേഖരം കണ്ടെത്താന്‍ ഇടയായത്‌ സുന്ദരരാജന്റെ ഹര്‍ജി
തിരുവനന്തപുരം: കണക്കെടുപ്പ്‌ പൂര്‍ത്തിയാകുമ്പോള്‍ ലക്ഷം കോടിയിലും കവിയുന്ന നിധിശേഖരം കണ്ടെത്താന്‍ ഇടയായത്‌ മുന്‍ ഐ.പി.എസ്‌ ഓഫീസറും ക്ഷേത്രതാമസക്കാരനുമായ സുന്ദരരാജന്റെ ഇടപെടല്‍. അഭിഭാഷകനായ ഇദ്ദേഹം 1964 ബാച്ച്‌ ഐപിഎസുകാരനായാണു പടിഞ്ഞാറേ നടയില്‍ താമസിക്കുന്ന സുന്ദരരാജന്‍ ഗവണ്‍മെന്റ്‌ സര്‍വീസിലെത്തിയത്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല ഇദ്ദേഹത്തിനായിരുന്നു. കേന്ദ്രസര്‍വീസിലെ ജോലി രാജിവെച്ചശേഷം അവിവാഹിതനായ ഇദ്ദേഹം ക്ഷേത്രത്തിലെ താമസക്കാരനാണ്‌. തലമുറകളായി തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ നിയമോപദേശകരാണു സുന്ദരരാജിന്റെ കുടുംബക്കാര്‍.ഉത്രാടം തിരുനാള്‍ മഹാരാജാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ്‌ ഇദ്ദേഹം ഹര്‍ജി നല്‍കിയതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക