Image

ആശക്കുഴപ്പങ്ങള്‍ മാറാതെ ദുരൂഹത അവശേഷിപ്പിച്ച് ബാലഭാസ്കറിന്‍റെ അപകടമരണം.

കലാകൃഷ്ണന്‍ Published on 25 November, 2018
ആശക്കുഴപ്പങ്ങള്‍ മാറാതെ ദുരൂഹത അവശേഷിപ്പിച്ച് ബാലഭാസ്കറിന്‍റെ അപകടമരണം.

ഇപ്പോഴും പോലീസിന് പോലും ആശയക്കുഴപ്പം നല്‍കുകയും ബാലഭാസ്കറിനെ സ്നഹിക്കുന്നവര്‍ക്ക് ദുരൂഹത ബാക്കിയാക്കുകയും ചെയ്യുകയാണ് ആ അപകടം. തങ്ങളുടെ വാഹനം അപകടത്തില്‍ പെടുമ്പോള്‍ ബാലുവിന്‍റെ സുഹൃത്ത് അര്‍ജ്ജുനായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് ലക്ഷമിയുടെ മൊഴി പ്രധാനമായി പോലീസ് കണക്കാക്കുന്നു. 

ഹോസ്പിറ്റലില്‍ നിന്ന് മടങ്ങിയെത്തിയ ലക്ഷമിയുടെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നതേ ഉള്ളു. എന്നാലും വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് ലക്ഷമി വീടിനുള്ളില്‍ ഇപ്പോള്‍ കഴിയുന്നത്. 
ഇതേ സമയം ബാലുവിന് പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കുടുംബവുമായിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വഷിക്കണമെന്ന് പിതാവ് സി.കെ ഉണ്ണി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുടുംബവുമായി ബാലുവിനുണ്ടായിരുന്ന ബന്ധത്തില്‍ ചില സംശങ്ങള്‍ കുടുംബത്തിന് ബാക്കിയാണ്. 

അപകടസമയം ബാലുവാണ് വാഹനം ഓടിച്ചതെന്ന് അപകടത്തെ അതിജീവിച്ച അര്‍ജ്ജുനും ദൃക്സാക്ഷികളും ശക്തമായി തന്നെ പറയുന്നത് പോലീസിനെ വീണ്ടു ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്തായാലും സമഗ്രമായ അന്വേഷണത്തിലൂടെ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് ബാലുവിനെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക