Image

യു.എസിലേക്കുള്ള പലായനത്തിനിടെ 4,000ത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 04 December, 2018
യു.എസിലേക്കുള്ള പലായനത്തിനിടെ 4,000ത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സാന്‍ ഡ്രൊ സുല(ഹോണ്ടുറാസ്): കരീബിയന്‍ കടലോര രാജ്യമായ ഹോണ്ടുറാസില്‍ നിന്ന് അമേരിക്കയിലേക്കുള്ള പലായനത്തിനിടെ നാലായിരത്തോളം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഹോണ്ടുറാസ് പൗരന്മാരുടെ ‘മരണയാത്രയെ’ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

നേരത്തെ, യു.എന്‍ പുറത്തുവിട്ട കണക്കില്‍ ആയിരത്തിലേറെ ആളുകളെ കാണാതായിട്ടുണ്ടെന്ന സ്ഥിരീകരണമുണ്ടായിരുന്നു. മെക്‌സികോയിലെ ലഹരി മാഫിയയുടെ നിയന്ത്രണത്തിലുള്ള ദുര്‍ഘട വഴിയിലൂടെ അമേരിക്കയിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ പേരും അക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. അനധികൃത കുടിയേറ്റമായതിനാല്‍ ഹോണ്ടുറാസ് സര്‍ക്കാറിന്‍െറയടുത്ത് കൃത്യമായ വിവരങ്ങളുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക