കണ്ണൂര്‍: പറശ്ശിനിക്കടവ് പത്താംക്ലാസ്
വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍പേര്‍
കസ്റ്റഡിയില്‍.
മാട്ടൂല്‍ ജസീന്ത സ്വദേശി കെ.വി.സന്ദീപ്(31), കുറുമാത്തൂര്‍ ചാണ്ടിക്കരി
സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ഇ.പി.ഷംസുദ്ദീന്‍(32), നടുവില്‍
സ്വദേശി കിഴക്കെപ്പറമ്‌ബില്‍ അയൂബ്(32), ശ്രീകണ്‌ഠപുരം പരിപ്പായി സ്വദേശി
വി സി.ഷബീര്‍(36), പറശ്ശിനിക്കടവിലെ പറശ്ശിനി പാര്‍ക്ക് മാനേജര്‍
പവിത്രന്‍(38)എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ആദ്യ നാലുപേരെ
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത കേസിലും പവിത്രനെ ലോഡ്‌ജില്‍ സൗകര്യം
ഒരുക്കിയതിനുമാണ് അറസ്റ്റു ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവത്തില്‍ 15 കേസുകളാണു
രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഇതില്‍
മൂന്നെണ്ണം കൂട്ട ബലാല്‍സംഗത്തിനും ഒമ്‌ബതെണ്ണം ബലാല്‍സംഗത്തിനും
മൂന്നെണ്ണം ലൈംഗിക പീഡനത്തിനുമാണ്. പെണ്‍കുട്ടിയുടെ പിതാവ് അടക്കം 19 പേര്‍
പ്രതികളാണ്. തളിപറമ്‌ബ് ഡി.വൈ.എസ്‌പി കെ വേണുഗോപാലിന്റെ ഇടപെടലാണ്
അറസ്റ്റുകള്‍ക്ക് വഴിയൊരുക്കിയത്.
ബാക്കിയുള്ള
കേസില്‍ പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഡിവൈഎഫ്‌ഐ നേതാവ്
അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദം
പൊലീസിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് പൊലീസ് പ്രതികളെ
പിടികൂടിയത്.
പെണ്‍കുട്ടിയുടെ അച്ഛന്‍, ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകന്‍
എന്നിവരുള്‍പ്പെടെ എട്ടുപേരെതളിപ്പറമ്‌ബ് ഡി.വൈ.എസ്‌പിയുടെ
നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍
കൂടുതല്‍ പേര്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലും ഉണ്ട്.
പീഡനത്തില്‍ ഇടനിലക്കാരിയായി യുവതികളൊന്നും ഇല്ലെന്നും അഞ്‌ജനയെന്നത് വ്യാജ പ്രൊഫൈലാണെന്നും പൊലീസ്. അഞ്‌ജനയെന്ന സ്‌ത്രീയും ഉള്‍പ്പെട്ടതായി വാദമെത്തിയതാണ് ശാസ്‌ത്രീയമായി പൊലീസ് പൊളിച്ചത്.
പെണ്‍കുട്ടിയെ വീഴ്‌ത്താന്‍ അറസ്റ്റിലായ മൃദുല്‍ ഉപയോഗിച്ചത് അഞ്‌ജന എന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലായിരുന്നു. സ്‌ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്‌ബുക് ഐഡി ഉപയോഗിച്ച്, അഞ്‌ജന എന്ന പേരില്‍ കുട്ടിയുമായി ചാറ്റ് ചെയ്‌തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്‌ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാള്‍ നേരിട്ടും പെണ്‍കുട്ടിയോടു സംസാരിച്ചു.
പെണ്‍കുട്ടിയുടെ
മൊഴിയുടെ അടിസ്ഥാനത്തില്‍ തളിപറമ്‌ബ് ഡി.വൈ.എസ്‌പി കെ വേണുഗോപാല്‍
നടത്തിയ അന്വേഷണത്തിലാണ് ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ കണ്ടെടുത്തത്.
കസ്റ്റഡിയിലെടുത്ത മൃദുലിന്റെ മൊബൈല്‍ ഫോണ്‍ പരിശോദിച്ചപ്പോഴാണ്
അതിലുണ്ടായിരുന്ന ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടത്.
ഇത് പരിശോദിച്ചപ്പോള്‍ അഞ്‌ജന എന്ന പേരിലുള്ള പ്രൊഫൈല്‍ കണ്ടെത്തി.
ഇതിന്റെ
അടിസ്ഥാനത്തില്‍ മൃദുലിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് അഞ്‌ജന എന്ന
പേരില്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത് മൃദുലാണ് എന്ന്
കണ്ടെത്തുന്നത്.
ഈ
ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം
മൃദുലിന്റെ യഥാര്‍ത്ഥ അക്കൗണ്ട് മെസ്സെഞ്ചര്‍ വഴി അയച്ചു കൊടുക്കുകയും
ഇത് തന്റെ സഹോദരനാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്‌തു. ശേഷം മൃദുല്‍
തന്റെ യഥാര്‍ത്ഥ പ്രൊഫൈല്‍ വഴി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചു.
ഇതിനിടയില്‍ വ്യാജ പ്രൊഫൈല്‍ ആയ അഞ്‌ജന എന്ന അക്കൗണ്ട് വഴി മൃദുല്‍ നല്ല
സ്വഭാവക്കാരനാണെന്നും മറ്റുമൊക്കെ പുകഴ്‌ത്തി പറയുകയും
ചെയ്യുന്നുണ്ടായിരുന്നു.
പിന്നീട്
മൃദുലിന് പെണ്‍കുട്ടിയോട് ഇഷ്ടമാണ് എന്ന് അറിയിച്ചു. എന്നിട്ടാണ്
തന്റെ സഹോദരന് പെണ്‍കുട്ടിയെ കാണാന്‍ താല്‍പര്യമുണ്ടെന്നും
പറശ്ശിനികടവില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ നിര്‍ദ്ദേശം
നല്‍കിയത് മൃദുല്‍ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്‌തു.
അടുത്ത സൗഹൃദമായതോടെ ഏതാനും നാള്‍ മുന്‍പ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. സ്‌കൂള്‍ യൂണിഫോമിലാണ് എത്തിയത്. അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ലോഡ്‌ജിലെത്തി ചില ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ചിത്രങ്ങളും ഫേസ്‌ബുക് ചാറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെണ്‍കുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.
വനിതാ സെല്‍ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്‌ബ് പൊലീസിന് കൈമാറി.
പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചത് കണ്ടെത്തിയും പൊലീസിന്റെ അന്വേഷണത്തിന്റെ ഫലമായിരുന്നു. ഇതോടെയാണ് ഈ പെണ്‍കുട്ടിയുടെ വഴി തെറ്റലിന് കാരണം പൊലീസ് തിരിച്ചറിഞ്ഞത്.മാതാപിതാക്കളും പെണ്‍കുട്ടിയും സഹോദരനും അടങ്ങുന്ന കുടുംബത്തില്‍ പിതാവാണ് പതിമൂന്നാമത്തെ വയസ്സില്‍ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. വാടക വീട്ടിലെ കുളിമുറിയില്‍ ഇയാള്‍ ദ്വാരമുണ്ടാക്കി മകളുടെ നഗ്‌നത ആസ്വദിച്ചതായും വിവരമുണ്ട്. മകളില്‍ സംശയം ജനിച്ചതോടെ അമ്മ മുറിയിലിട്ട് പൂട്ടാറുണ്ടായിരുന്നു.
എന്നാല്‍ പിതാവ് മുറി തുറന്നും കുട്ടിയെ ഇംഗിതത്തിന് വിധേയമാക്കിയിരുന്നു. പതിനാറ് തവണ പിതാവ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇതിനിടെ പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ചില സംശയത്തെ തുടര്‍ന്ന് രണ്ട് വിദ്യാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ ഒഴിവാക്കി.
പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാതിക്രമം പെണ്‍കുട്ടിയുടെ മാനസിക നില തന്നെ മാറ്റി മറിച്ചു. ഇതേ തുടര്‍ന്നാണ് 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ വശീകരിക്കാന്‍ കഴിഞ്ഞത്.
പറശ്ശിനിക്കടവിലെ ചില ലോഡ്‌ജുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ സദാചാര വിരുദ്ധപ്രവര്‍ത്തികള്‍ നടന്നുവരുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ രണ്ട് തവണ പെണ്‍കുട്ടി എത്തിയപ്പോഴും ലോഡ്‌ജില്‍ മുറി നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയേയും കൂട്ടി യുവാക്കള്‍ രണ്ട് തവണ ഇവിടെ പറശ്ശിനി പാര്‍ക്ക് എന്ന ലോഡ്‌ജില്‍ വന്നിരുന്നു.
സ്‌ക്കൂള്‍ യൂണിഫോമില്‍ യുവാക്കള്‍ക്കൊപ്പം ലോഡ്‌ജില്‍ എത്തിയിട്ടും മുറി അനുവദിച്ചതും പൊലീസിനെ വിവരം അറിയിക്കാത്തതും ഗുരുതരമായ തെറ്റാണ്. അതിനാല്‍ ലോഡ്‌ജ് ഉടമക്കെതിരേയും കേസെടുത്തു.
പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്‌തു.