Image

ദുരഭിമാനക്കൊലയുടെ ഇര കൗസല്യ വീണ്ടും വിവാഹിതയായി

Published on 10 December, 2018
ദുരഭിമാനക്കൊലയുടെ ഇര കൗസല്യ വീണ്ടും വിവാഹിതയായി


ദുരഭിമാനക്കൊലയുടെ രാജ്യത്തെ ആദ്യ ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി. നിമിര്‍വ്‌ കലൈയകം എന്ന കലാ സംഘടനയുടെ ഓര്‍ഗനൈസറായ കോയമ്പത്തൂര്‍ സ്വദേശി ശക്തിയാണ്‌(പറൈശക്തി)വരന്‍. കോയമ്പത്തൂര്‍ ഗാന്ധിപുരം പെരിയാര്‍ ദ്രാവിഡ കഴകം ഹാളില്‍ വച്ചാണ്‌ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായത്‌.

തമിഴ്‌നാട്ടിലെ ഉടുമലൈയിലാണ്‌ ദുരഭിമാനക്കൊല നടന്നത്‌. കൗസല്യയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ 2016 മാര്‍ച്ച്‌ 13-ന്‌ ഉടുമലൈ ടൗണില്‍െവച്ച്‌ ഉടുമലൈ കുമരലിംഗം സ്വദേശി ശങ്കറി (22)നെ വെട്ടിക്കൊല്ലുകയായിരുന്നു. കൗസല്യ അന്ന്‌ പ്രായം 19. കൂടെയുണ്ടായിരുന്ന ഭാര്യ കൗസല്യയെ വെട്ടി പരിക്കേല്‍പ്പിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ താഴ്‌ന്ന ജാതിയില്‍പ്പെട്ട ശങ്കറിനെ വിവാഹം കഴിച്ചതിനാണ്‌ ഈ കൊടും ക്രൂരത നടന്നത്‌.
തുടര്‍ന്ന്‌ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നത്തമ്പി അടക്കം ആറുപേര്‍ക്ക്‌ വധശിക്ഷ ലഭിച്ചു. ഭര്‍ത്താവിന്റെ മരണശേഷം കൗസല്യ നിമിര്‍വ്‌ കലൈയകം എന്ന ട്രസ്റ്റ്‌ നടത്തിവരുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക