Image

ഛത്തീസ്ഗഡില്‍ ആരാകും അടുത്ത മുഖ്യമന്ത്രി,അഞ്ച് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്

Published on 11 December, 2018
ഛത്തീസ്ഗഡില്‍  ആരാകും അടുത്ത മുഖ്യമന്ത്രി,അഞ്ച് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്
ഛത്തീസ്ഗഡില്‍ 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച്‌ കോണ്‍ഗ്രസ് ചരിത്രം വിജയം ആഘോഷിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയമാണ് നേടിയത്. വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസിന്‍റെ കൊടി ഉയരുന്നതോടെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യമാണ് കേള്‍ക്കുന്നത്. 

പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെയാണ് ബിജെപി വീഴ്ത്തി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അവസാനവാക്കായിരുന്ന അജിത് ജോഗി ഇത്തവണ സ്വന്തം പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡുമായി മത്സരിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പോലുമില്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒടുവില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോലും കാറ്റില്‍ പറത്തി കോണ്‍ഗ്രസ് കുതിച്ച്‌ ചാട്ടം നടത്തുകയായിരുന്നു. 

അഞ്ച് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്അഞ്ച് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, മുതിര്‍ന്ന നേതാവും അംബികാപുര്‍ എംഎല്‍എയുമായ ടിഎസ് സിംഗ് ദിയോ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായി തമ്രാദ്‌വാജ് സഹു എന്നിവരാണ് സാധ്യതകളില്‍ മുന്നില്‍. മുന്‍ കേന്ദ്രമന്ത്രി ചരണ്‍ ദാസ് മഹാന്ത്, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സഹോദര പുത്രി കരുണ ശുക്ല എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ ബുപേഷ് ബാഗലാണ് കോണ്‍ഗ്രസിന്‍റെ എടുത്തുപറയാവുന്ന നേതാവ്. അജിത് ജോഗിയുടെ പഴയ സഹപ്രവര്‍ത്തകനായ ബാഗലിന്‍റെ നേതൃഗുണം അനുകൂല ഘടകമാണ്. എന്നാല്‍ ബിജെപി മന്ത്രിക്കെതിരായ വ്യാജ സെക്സ് സിഡി ദുരാരോപണം ഉള്‍പ്പെട്ടത് സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്നും കരുതുന്നു. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ മത്സരിച്ച കരുണ ശുക്ലയുടെ സാധ്യതകളും കൂടുതലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക