Image

ഒരേ ഒരു വര്‍ഷം; കോണ്‍ഗ്രസ് തലപ്പത്ത് തലൈവനായി രാഹുല്‍

Published on 11 December, 2018
ഒരേ ഒരു വര്‍ഷം; കോണ്‍ഗ്രസ് തലപ്പത്ത് തലൈവനായി രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് വജ്രത്തിന്‍റെ തിളക്കം. കോണ്‍ഗ്രസിന്‍റെ തലപ്പത്തെത്തി ഒരു വര്‍ഷം തികയുന്ന ഇന്ന് ബിജെപിയുടെ അപ്രമാദിത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ വിജയത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്നറിയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്‍റെ തന്ത്രങ്ങള്‍ വിജയം കണ്ടുവെന്ന് തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. ഛത്തീസ്ഗഡില്‍ 15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയെ തകര്‍ത്ത് പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിനായി. എടുത്തുപറയാന്‍ ഒരു നേതാവ് പോലുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് രാഹുലിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് പ്രചാരണം നയിച്ചത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളെ എല്ലാം ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ നേരിടുന്നതിലും രാഹുല്‍ വിജയിച്ചതിന്‍റെ ഫലങ്ങളാണ് പുറത്തുവരുന്നത്. ഭരണകക്ഷിയായ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാനും രാഹുലിന്‍റെ നേതൃത്വത്തിനായി. സച്ചിന്‍ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും മുന്നില്‍ നിര്‍ത്തിയാണ് രാഹുല്‍ രാജസ്ഥാനില്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്. മുതിര്‍ന്ന നേതാവ് സി.പി.ജോഷിയെ മത്സര രംഗത്തിറക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ടുനിന്ന ബിജെപി ഭരണത്തിന് തിരിച്ചടി നല്‍കാനും രാഹുലിനു സാധിച്ചുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്‍റെ അപ്രമാദിത്വമാരുന്നു മധ്യപ്രദേശില്‍ ഒന്നര പതിറ്റായി പ്രകടമായിരുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കമല്‍നാഥിനെ മധ്യപ്രദേശിന്‍റെ ചുമതലകള്‍ ഏല്‍പ്പിച്ചതും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പ്രചാരണ ചുമതല നല്‍കിയും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക