Image

തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയത; വനിതാ മതിലില്‍ തുഷാറടക്കം എല്ലാവരും പങ്കെടുക്കുമെന്നും വെള്ളാപ്പള്ള

Published on 16 December, 2018
തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയത; വനിതാ മതിലില്‍ തുഷാറടക്കം എല്ലാവരും പങ്കെടുക്കുമെന്നും വെള്ളാപ്പള്ള

നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ ഉണ്ടായിരുന്നില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഇരുസമുദായത്തില്‍പ്പെട്ടവരും നവോത്ഥാനത്തില്‍ പങ്കാളികളായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എസ്‌എന്‍ഡിപി ഒറ്റക്കെട്ടാണ്. തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും ഇതിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയുള്ളത്. ചെന്നിത്തലയ്ക്കും മുനീറിനും വര്‍ഗീയതയെ കുറിച്ച്‌ പറയാന്‍ യോഗ്യതയില്ല. മുനീറിന്റെ പാര്‍ട്ടിയാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കും. സംഘടനാ തീരുമാനം ലംഘിച്ചാല്‍ ആരായാലും എസ്‌എന്‍ഡിപിക്ക് പുറത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് നേരത്തെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഏകമനസ്സോടുകൂടി വനിതാ മതില്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക