Image

ജെസ്ന എങ്ങോട്ടുപോയി ? ഉത്തരം കണ്ടെത്താനാകാതെ പൊലീസ്

Published on 28 December, 2018
 ജെസ്ന എങ്ങോട്ടുപോയി ? ഉത്തരം കണ്ടെത്താനാകാതെ പൊലീസ്

ഈ വര്‍ഷം മാര്‍ച്ച്‌ 22നാണ് മുക്കൂട്ടുതറയില്‍നിന്നും ബന്ധുവീട്ടിലേക്ക് പോകുന്നന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയായ ജെസ്നയെ കാണാതാവുന്നത്. കാണാതായി ഒന്‍‌പത് മാസങ്ങള്‍ പിന്നീട്ടിട്ടും ജസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിന് പോലും തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ജസ്നയുടെ തിരോധാനത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പലയിടങ്ങളിലായി ജസ്‌നയോട് സാമ്യം തോന്നുന്ന പെണ്‍കുട്ടികളെ കണ്ടു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബാംഗളുരുവിലും, മലപ്പുറത്തും കുടകിലുംവരെ അന്വേഷം സംഘം നേരിട്ടെത്തി പരിശോധന നടത്തി എന്നിട്ടും വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല.

ജെസ്നക്ക് മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നു എന്നും അത് ഒരു സ്മാര്‍ട്ട് ഫോണായിരുന്നു എന്നുമുള്ള അനുമാനത്തില്‍ ചില ഫോണ്‍ നമ്ബരുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണം പൊലിസിനെ കുടക് വരെ എത്തിച്ചു. പക്ഷേ അവിടെ വച്ച്‌ ആ അന്വേഷണവും തുടരാനാകാത്ത രീതിയില്‍ വഴിമുട്ടി.

ജെസ്നയുടെ തിരോധനത്തെ കുറിച്ച്‌ സുഹൃത്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ എന്തെങ്കിലും തരത്തിലുള്ള വിവരം ഉണ്ടോ എന്ന് മനസിലാക്കുന്നതിനായി . ജെസ്നയെ കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിടാന്‍ ചില പെട്ടികളും പൊലീസ് സ്ഥാപിച്ചിരുന്നു. ഇതില്‍നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

മുണ്ടക്കയം ബസ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തുന്നത്. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച്‌ ലഭിച്ച ശക്തമായ ഒരു തെളിവ് ഇതുമാത്രമാണ്. വീട്ടില്‍നിന്നും ഇറങ്ങിയ വസ്ത്രത്തിലല്ല ജസ്നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി സി സി ടി വി ദൃശ്യങ്ങളില്‍ ഉള്ളത്. ഇതേ ദൃശ്യത്തില്‍ ജസ്നയുടെ ആണ്‍ സുഹൃത്തിനെ കണ്ടതും വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉയരുന്ന സംശയം മറ്റൊന്നാണ്. ഇതേ ദൃശ്യത്തില്‍ ജസ്നയെന്ന് സംശയിക്കുന്ന പേണ്‍കുട്ടിയെ കൂടാതെ സംശയാസ്പദമായ രീതിയില്‍ മറ്റു രണ്ടുപേരെകൂടി പൊലീസ് കണ്ടെത്തി. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ദുരൂഹമായ രീതിയില്‍ ഒരു ചുവന്ന കാറും സമീപത്ത് നിര്‍ത്തിയിട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് നീങ്ങുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക