Image

അച്ഛന്റെ നീതിക്കുവേണ്ടി ലാലേട്ടന്റെ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തത്: ഇനി ലാലേട്ടന്റെ കയ്യിലാണ്, വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍

Published on 06 January, 2019
അച്ഛന്റെ നീതിക്കുവേണ്ടി ലാലേട്ടന്റെ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തത്: ഇനി ലാലേട്ടന്റെ കയ്യിലാണ്,  വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍


തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നല്‍കാമെന്ന മോഹന്‍ലാലിന്റെ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തതെന്ന് നടന്‍ ഷമ്മി തിലകന്‍. ഫെയ്‌സ്ബുക്കില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് ഷമ്മി തിലകന്റെ വെളിപ്പെടുത്തല്‍. വ്യക്തിപരമായി സംഘടനയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യമെന്ന് വ്യക്തമാക്കിയത്. 

താരസംഘടനയായ അമ്മയു?ടെ മീറ്റിങ്ങില്‍ മോഹന്‍ ലാല്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഒടിയന്‍ എന്ന സിനിമയില്‍ പ്രകാശ് രാജിന് ഡബ്ബ് ചെയ്തത്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ഒടിയനായി മാറ്റിവെച്ചതെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കിയത്. മാമാങ്കം എന്ന സിനിമയില്‍ നിന്ന് നടന്‍ ധ്രുവില്‍ നിന്ന് പുറത്താക്കിയതില്‍ അമ്മയെ പരിഹസിച്ച് ഷമ്മി തിലകന്‍ രംഗത്തു വന്നിരുന്നു. 
വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ ഇല്ല..! എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!

അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്‌സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക