Image

ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ 2017ലെ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ടോണി ഡി ചെവൂക്കാരന്‍ Published on 07 January, 2019
ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ 2017ലെ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കുമ്പനാട്: ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ 2017ലെ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് ഡോ.തോംസണ്‍ കെ.മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് ഡോ.ബാബു ജോണ്‍ വേട്ടമലയ്ക്കും മികച്ച കഥയ്ക്കുള്ള അവാര്‍ഡ് പാസ്റ്റര്‍ സണ്ണി കെ ജോണിനും നല്ല ടി.വി. ഷോയ്ക്ക് ഹാര്‍വസ്റ്റ് ടി.വിയില്‍ ഷാജി മാറാനാഥയുടെ ന്യൂസ് സ്‌റ്റോറിക്കും ലഭിച്ചു.

'സ്പിരിച്ചല്‍ ഐഡന്‍റിറ്റി ആന്റ് സ്പിരിറ്റ് എംപവേര്‍ഡ് ലൈഫ്' എന്ന ഗ്രന്ഥത്തിനാണ് ഡോ.തോംസണ്‍ കെ.മാത്യുവിനു അവാര്‍ഡ് നേടിക്കൊടുത്ത ഗ്രന്ഥം. ക്രൈസ്തവ ലോകത്തെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായ ഡോ.തോംസണ്‍ കെ.മാത്യു മാവേലിക്കര സ്വദേശിയും ഓറല്‍ റോബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് തിയോളജി മുന്‍ ഡീനും പ്രൊഫസര്‍ എമിറേറ്റ്‌സുമാണ്. ആനുകാലികങ്ങളില്‍ ദൈവശാസ്ത്ര വിഷയങ്ങള്‍ എഴുതാനുള്ള അദ്ദേഹം മികച്ച പ്രഭാഷകനും കൂടിയാണ്.

ഹാലേലുയ്യായില്‍ പ്രസിദ്ധീകരിച്ച 'പുതിയ ഭൂമിയും പുതിയ ആകാശവും' എന്ന ലേഖനത്തിനാണ് ഡോ.ബാബു ജോണ്‍ വേട്ടമലയ്ക്ക് മികച്ച ലേഖനത്തിനുള്ള അവാര്‍ഡിനു പരിഗണിച്ചത്. അദ്ധ്യാപകനുമായ ഡോ.ബാബു ജോണ്‍ ഹീബ്രു, ഗ്രീക്ക് ഭാഷകളില്‍ വിദഗ്ധനാണ്.ബ്രിട്ടനില്‍ താമസിച്ച് സഭാപ്രവര്‍നത്തോടൊപ്പം കമ്പനി ഓഫീസനുമായി പ്രവര്‍ത്തിക്കുന്നു. ഒട്ടേറെ ചിന്തകളും കൊണ്ട് എഴുത്തുമേഖലയില്‍ സജീവമായ ഡോ.ബാബു ജോണ്‍ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രഭാഷകനുമാണ്.

ഓഖിദുരന്തത്തോടനുബന്ധിച്ച് ദുരിതക്കയത്തിലായ കടലിന്റെ മക്കളെക്കുറിച്ച് ഹാര്‍വസ്റ്റ് ടി.വി.യില്‍ പ്രസിദ്ധീകരിച്ച ' തീരം കേഴുന്നു ; തിരയെടുത്ത ജീവതമോര്‍ത്ത് ' എന്ന ന്യൂസ് സ്‌റ്റോറി മികച്ച ടി.വി. ഷോയ്ക്കുള്ള അവാര്‍ഡിനു അര്‍ഹമായി.

െ്രെകസ്തവ പത്രപ്രവര്‍ത്തന രംഗത്ത് രണ്ട് പതിറ്റാണ്ടുകാലമായി സജീവ സാന്നിദ്ധ്യമായ ഷാജി മാറാനാഥയാണ് ഈ ന്യൂസ് സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ഐ.പി.സി സഭാംഗമായ ഷാജി, മാറാനാഥ വോയ്‌സ് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും, ഹാര്‍വസ്റ്റ് ടി.വി.യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്. െ്രെകസ്തവ കൈരളിയിലെ പ്രഥമ വാര്‍ത്ത ചാനലായ ഹാര്‍വസ്റ്റ് ടി.വി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു.

സ്വര്‍ഗീയധ്വനിയില്‍ പ്രസിദ്ധീകരിച്ച 'മരമീടന്മാര്‍ ' എന്ന കഥയ്ക്കാണ് പാസ്റ്റര്‍ സണ്ണി കെ.ജോണിനു മികച്ച കഥകള്‍ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. മനുഷ്യ ജീവിതങ്ങളില്‍ രൂപാന്തരം വരുത്തുന്ന വരികളാണ് തന്റെ മിക്ക കഥകളുടെയും പ്രമേയം. രാജസ്ഥാനില്‍ ചുരു ജില്ലയില്‍ സുജാല്‍ഗഡ് എന്ന സ്ഥലത്ത് കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി സഭാശുശ്രൂഷ ചെയ്യുന്ന കര്‍ത്തൃ ദാസനാണ് പാസ്റ്റര്‍ സണ്ണി. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ ആയിരുന്ന ഇദ്ദേഹം ജോലി രാജിവെച്ച് സുവിശേഷ വേലയ്ക്ക് ഇറങ്ങുകയായിരുന്നു. രാജസ്ഥാനിലെ ദൈവദാസന്മാരെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ ഗോസ്പല്‍ മിനിസ്ട്രി രൂപീകരിക്കുകയും ഇതിനകം മൂവായിരത്തോളം ഗ്രാമങ്ങളില്‍ സുവിശേഷം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഇദ്ദേഹത്തെയും ടീമിനെയും ജാലോര്‍ ജില്ലയിലെ (രാജസ്ഥാന്‍) ഓഡ്വാഡാ ഗ്രാമത്തില്‍ വെച്ച് 150ഓളം വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആനുകാലികങ്ങളില്‍ ഈടുറ്റ കഥകളും ലേഖനങ്ങളും എഴുതിവരുന്ന ഇദ്ദേഹം മലബാറിലെ തനതു ഭാഷാശൈലിയില്‍ സാഹിത്യരചനകള്‍ നടത്തുന്ന എഴുത്തുകാരനാണ്.

ജനുവരി 19ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഐ.പി.സി ഗ്ലോബല്‍ മീഡിയ മീറ്റിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആക്ടിംഗ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാര്‍ ഫിന്നി പി മാത്യു എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക