Image

സാമ്പത്തിക സംവരണം: എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു

ജയപ്രകാശ് നായര്‍ Published on 08 January, 2019
സാമ്പത്തിക സംവരണം: എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു
മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുന്നുവെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു.

വളരെക്കാലമായി നായര്‍ സര്‍വീസ് സൊസൈറ്റി നിയമ പോരാട്ടം നടത്തിയതിന്റെ ഫലമാണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കാന്‍ കഴിഞ്ഞത്. ഇത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രവിജയമാണെന്നും എന്‍.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അനുമോദിക്കുന്നുവെന്നും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി സുരേഷ് നായര്‍ പറഞ്ഞു.  എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും  നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശക്തമായ സാന്നിദ്ധ്യം ഭക്തജനങ്ങള്‍ക്ക് വലിയ ശക്തി പകരുവാന്‍ കഴിഞ്ഞുവെന്നും നായര്‍ സമുദായത്തിന്റെ മാത്രമല്ല ഈശ്വര വിശ്വാസികളായ എല്ലാ ഹൈന്ദവരുടെയും നേതാവായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ട്രഷറര്‍ ഹരിലാല്‍ നായര്‍ പറഞ്ഞു.  

സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മര്‍ക്കട മുഷ്ടിയൊന്നുകൊണ്ടു മാത്രമാണ് ശബരിമല വിഷയം ഇത്രയും സംഘര്‍ഷഭരിതവും നിയന്ത്രണാതീതവുമായത്.  ആബാലവൃദ്ധം ഭക്തജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക എന്നും നിലകൊള്ളുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ വ്യക്തമാക്കി.


സാമ്പത്തിക സംവരണം: എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തുസാമ്പത്തിക സംവരണം: എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തുസാമ്പത്തിക സംവരണം: എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു
Join WhatsApp News
American Nair 2019-01-08 08:37:37
ഇ-മലയാളിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പ്രസ്താവന വായിച്ചാൽ ഉപഭൂഖണ്ഡമായ ഇന്ത്യ രാജ്യം നോർത്ത് അമേരിക്കയുടെ ഒരു ഈർക്കിലി നായർ സംഘടനയുടെ കീഴിലെന്നു തോന്നിപ്പോവും.  

പെരുന്നയിൽനിന്ന് ജാതിചിന്ത പുലർത്തുന്ന ഒരു സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ പ്രധാന മന്ത്രി മോദി മടികൂടാതെ സാമ്പത്തിക സംവരണം അനുവദിച്ചുവെന്നു കേട്ടപ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അതിന്റെ ക്രെഡിറ്റ് നായന്മാർക്ക് മാത്രം. ഇത്തരം പൊങ്ങച്ചം വർത്തമാനം കേൾക്കുമ്പോൾ ആരും ചിരിക്കരുത്. 

ഇത്രമാത്രം മഹാമനസ്ക്കനായ സുകുമാരൻ നായർ എൻ.എസ്.എസ് എന്ന മൾട്ടി മില്യൺ കമ്പനിയിലും ഉദ്യോഗ സംവരണം പത്തു ശതമാനമാക്കുവാൻ തയ്യാറാകുമോ? മറ്റു ജാതികൾക്കോ മതങ്ങൾക്കോ  ഉദ്യോഗങ്ങൾ ഒന്നും നീട്ടണ്ടാ, പാവപ്പെട്ട ഒരു നായർക്കെങ്കിലും കോഴ കൊടുക്കാതെ ഒരു അദ്ധ്യാപക നിയമനം നടത്താൻ കഴിയുമോ? 

അടുത്ത കാലത്ത് സുകുമാരൻ നായർക്ക് ചങ്ങനാശേരി രൂപതയിലെ ഒരു തറ തിരുമേനിയെയും കൂട്ടുകിട്ടിയിട്ടുണ്ട്. ഇവർ രണ്ടു വിശുദ്ധന്മാർ കൂടിയാൽ രണ്ടാം വിമോചന സമരം സംഘടിപ്പിക്കാമെന്നും പിണറായി സർക്കാരിനെ താഴെയിറക്കാമെന്നും മോഹിക്കുന്നു. നല്ല മോഹം സുകുമാരൻ നായരേ!!!

1957-ലെ ബുദ്ധിയില്ലാത്ത കേരള ജനതയല്ല 2019 -ലെ പ്രബുദ്ധ കേരളത്തിലുള്ളതെന്ന് ജാതിവിഷം പുലർത്തുന്ന സുകുമാരൻ നായരും സംഘടനയും ഓർത്താൽ കൊള്ളാം. 

താണ ജാതിക്കാരുടെ സംവരണം ഇല്ലാതാക്കി അവരെ വീണ്ടും അടിമകളാക്കാമെന്നുള്ള മോഹങ്ങളും നായരു ജന്മികളും കോഴകൊളെജു പ്രസ്ഥാനങ്ങളും ചിന്തിക്കുന്നുണ്ടാവാം. ഇതിനായി നോർത്ത് അമേരിക്കയിൽ വിഡ്ഢി സ്വർഗത്തിൽ ജീവിക്കുന്ന ഏതാനും നായരു സംഘടനകളുമുണ്ട്. അമേരിക്കൻ നായരുടെ ഐക്യു വളരെ താണ നിലവാരത്തിൽ പ്രവർത്തിക്കുന്നുവോയെന്നും തോന്നിപ്പോവുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക