ന്യൂഡല്‍ഹി: സഹോദരിയുടെ മകനെ കൊലപ്പെടുത്തിയ ശേഷം ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി ചെടി വളര്‍ത്തിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസറ്റ് ചെയ്തു. ഒഡീഷ സ്വദേശിയാണ് പ്രതി ബിജയ് കുമാര്‍ മഹാറാണ.
കൊലപാതകത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. തന്റെ കാമുകിയുമായി മരുമകന് ബന്ധമുണ്ടെന്ന് സംശയിച്ചാണ് 37കാരനായ ബിജയ്കുമാര്‍ മരുമകനായ ജയപ്രകാശിനെ കൊലപ്പെടുത്തിയത്.
2012ല്‍ കാമുകി ഡല്‍ഹിയിലേക്ക് താമസം മാറ്റിയതിന് പിന്നാലെ ബിജയ് കുമാറും അവിടെ എത്തിയിരുന്നു. ഒരു ഐ.ടി കമ്ബനിയില്‍ ജോലി സ്ഥിരപ്പെട്ടതിനെ തുടര്‍ന്നാണ് 2015ല്‍ ജയപ്രകാശ് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് അമ്മാവനൊപ്പം താമസിക്കുകയായിരുന്നു ജയപ്രകാശ്.
അതേസമയം അമ്മാവന്റെ കാമുകിയുമായി ജയ് വളരെ അടുക്കുകയായിരുന്നു. ഇത് ബിജയ്ക് തീരെ ഇഷ്ടമായിരുന്നില്ല സംശയത്തെ തുടര്‍ന്ന് ഇയാള്‍ മരുമകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ജയപ്രകാശ് ഉറങ്ങുന്ന നേരത്ത് സീലിംഗ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
റിപ്പയറിംഗിനായി മാറ്റിവെച്ചിരുന്ന ഫാനിന്റെ മോട്ടോറാണ് കൊലപ്പെടുത്താനായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ബാല്‍ക്കണിയില്‍ ശേഖരിച്ചിരുന്ന മണ്ണില്‍ മൃതശരീരം ഒളിപ്പിക്കുകയായിരുന്നു ബിജയ്.
ആരും സംശയിക്കാതിരിക്കാനായി അവിടെ ചെടികള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തു. ഒരാഴ്ചക്ക് ശേഷം ജയപ്രകാശിനെ കാണാനില്ലെന്ന് കാണിച്ച് ബിജയ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ ജയപ്രകാശ് പിന്നെ തിരികെ എത്തിയില്ലെന്നായിരുന്നു പരാതി. സംഭവത്തിന് ശേഷം രണ്ട് മാസത്തോളം ഇയാള്‍ ഫ്ലാറ്റില്‍ താമസിക്കുകയും ശേഷം മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. 2017ല്‍ ഹൈദരാബാദിലേക്ക് തിരിച്ച് പോവുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ ബിജയ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനിടെയാണ് ബാല്‍ക്കണിയില്‍ നിന്ന് ജയപ്രകാശിന്റെ അസ്ഥികൂടം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം ലോകമറിഞ്ഞത്. ഒരു ജാക്കറ്റും,ഷര്‍ട്ടും,പുതപ്പും കൊണ്ട് മൂടിയ നിലയിലായിരുന്നു അസ്ഥകൂടം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്ലാറ്റ് ഉടമയില്‍ നിന്നാണ് ബിജയിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ബിജയ്ക്ക് ശേഷം മറ്റ് രണ്ടുപേര്‍ അതേ ഫ്ലാറ്റില്‍ താമസിച്ചിരുന്നു. അവരും മൃതദേഹം അവിടെ ഒളിപ്പിച്ച വിവരം അറിഞ്ഞിരുന്നില്ല.
ബിജയിയെ കുറിച്ച് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. അപ്പോഴേക്കും ബിജയ് ഫോണ്‍ നമ്ബര്‍ മാറ്റുകയും പണം പിന്‍വലിച്ച ശേഷം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ബിജയിയെ കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഡിസംബര്‍ 26ന് ഡല്‍ഹി പൊലീസ് വിശാഖപട്ടണത്ത് എത്തുകയും പിന്നീട് ഹൈദരാബാദില്‍ എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ശേഷം ബിജയിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.