Image

പരസ്പരം സംസാരിച്ചു; ആണ്‍കുട്ടിയെ കുത്തിക്കൊന്നു, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

Published on 18 January, 2019
പരസ്പരം സംസാരിച്ചു; ആണ്‍കുട്ടിയെ കുത്തിക്കൊന്നു, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പെണ്‍കുട്ടിയോട് സംസാരിച്ചുനിന്ന കോളേജ് വിദ്യാര്‍ഥിയെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. സദാചാരഗുണ്ടാസംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുംചെയ്തു. ചിരക്കുന്നൂര്‍ ദിന്നകുളം സ്വദേശിയായ കെ. തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി ചികിത്സയിലാണ്. 

സമയപുരത്തിനടുത്തുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായ തമിഴ്‌വണ്ണനും നഴ്‌സിങ് വിദ്യാര്‍ഥിനിയായ യുവതിയും മുമ്പ് സഹപാഠികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയത്തിലായിരുന്ന ഇരുവരും പൊങ്കല്‍ദിവസം വൈകീട്ട് ബൈക്കില്‍ സംഗപുരം മലൈമാതാദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോയിരുന്നു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ന്‌ന ക്ഷേത്രത്തില്‍നിന്ന് ഇരുവരും ആറുമണിയോടെ മടങ്ങി. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഖന്നാര്‍കുടിക്ക് സമീപം റോഡരികില്‍ ഇരുവരും സംസാരിച്ചുനില്‍ക്കുമ്പോള്‍ ഇതുവഴിവന്ന നാലംഗസംഘം ഇരുവരെയും പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യുകയായിരുന്നു.

സംഘം യുവതിയെ കടന്നുപിടിക്കുകയുംചെയ്തു. ഇത് എതിര്‍ത്ത തമിഴ്‌വണ്ണനെ ബൈക്കില്‍നിന്ന് പിടിച്ചിറക്കിയ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം യുവാവിന്റെ തുടയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രതികള്‍ യുവതിയെ കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. 

പ്രതികളില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവതിതന്നെയാണ് ആംബുലന്‍സിന്റെ സുരക്ഷാനമ്പറില്‍ വിവരമറിയിച്ചത്. ആംബുലന്‍സുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തുമ്‌പോഴേക്കും രക്തംവാര്‍ന്ന് തമിഴ്‌വണ്ണന്‍ മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക