Image

നടുപ്പാറ ഇരട്ടക്കൊലപാതകം നടത്തിയത്‌ മോഷണത്തിനിടെയെന്ന്‌ പ്രതി

Published on 19 January, 2019
നടുപ്പാറ  ഇരട്ടക്കൊലപാതകം നടത്തിയത്‌ മോഷണത്തിനിടെയെന്ന്‌ പ്രതി

ഇടുക്കി: നടുപ്പാറ കെ.കെ എസ്റ്റേറ്റ്‌ ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയത്‌ മോഷണ ശ്രമത്തിനിടെയെന്ന്‌ പ്രതി ബോബിന്‍ മൊഴി നല്‍കി.

കൊലപാതക ശേഷം പോലീസിനെ വെട്ടിച്ച്‌ 9 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാണ്‌ തമിഴ്‌നാട്ടിലേക്ക്‌ കടന്നതെന്നും ബോബിന്‍ പൊലീസിനോട്‌ പറഞ്ഞു.

എസ്റ്റേറ്റിലെ ഏലക്ക വിറ്റതിലൂടെ കിട്ടിയ 1 ലക്ഷത്തി എണ്‍പതിനായിരം രൂപയുമായാണ്‌ ബോബിന്‍ ഒളിവില്‍ പോയത്‌.

പ്രതി 2 ദിവസം മധുരയിലായിരുന്നു. തുടര്‍ന്ന്‌ സിനിമ കണ്ടിറങ്ങിയപ്പോള്‍ തിയേറ്ററിനു മുന്നില്‍ നിന്നാണ്‌ പൊലീസ്‌ ബോബിനെ പിടിച്ചത്‌. എറണാകുളത്തു വീട്ടമ്മക്ക്‌ നേരെ മുളക്‌ പൊടി എറിഞ്ഞു മാല പൊട്ടിച്ചതടക്കം നിരവധി കേസുകളില്‍ ബോബിന്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ശനിയാഴ്‌ചയാണ്‌ നടുപ്പാറ കെ.കെ എസ്റ്റേറ്റ്‌ ഉടമ രാജേഷെന്ന ജേക്കബ്‌ വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളില്‍ വെച്ച്‌ ബോബിന്‍ കൊലപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക