Image

പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രി- ഷിബു ബേബി ജോണ്‍

Published on 20 January, 2019
പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രി- ഷിബു ബേബി ജോണ്‍

പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രിയായിരിക്കുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് ഷിബുവിന്റെ പ്രതികരണം.

കോടി യേരിബാലകൃഷ്ണന്‍ ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കണ്ട .ജനസംഘം മുതല്‍ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ഏക പ്രസ്ഥാനം സി.പി.എം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍.എസ്.പിക്ക് ഇല്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ഷിബു ബേബി ജോണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

കോടി യേരിബാലകൃഷ്ണന്‍ ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കണ്ട .ജനസംഘം മുതല്‍ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ഏക പ്രസ്ഥാനം സി.പി.എം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍.എസ്.പി ക്ക് ഇല്ല. ബി.ജെ.പി പരസ്യമായി വര്‍ഗ്ഗിയത പറയുമ്ബോള്‍ സി.പി.എം പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഒരോ ശ്വാസത്തിലും വര്‍ഗ്ഗിയത നിഴലിച്ച്‌ നില്‍ക്കുന്നതായും കാണാന്‍ സാധിക്കും. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച്‌ കൊണ്ട് ആര്‍.എസ്.പിയെയും ആര്‍.എസ്.പി നേതാക്കള്‍ക്കെതിരെയും ബി.ജെ.പി ബാദ്ധവം ആരോപിക്കുന്നത്.

ഇതിന് സഹായകരമായി അവര്‍ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ഇടപ്പെട്ട് ബി.ജെ.പി യുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ മാറ്റി ദുര്‍ബലനായ പി.എം വേലായുധനെ കൊണ്ട് വന്നു എന്നത്.ആദ്യകാലം മുതല്‍ക്കെ ബി.ജെ.പി യില്‍ പ്രവര്‍ത്തിക്കുകയും ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.എം വേലായുധനെ ദുര്‍ബലനായി സി.പി.എം കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരന്‍ ആയത് കൊണ്ട് മാത്രമാണ്. ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നേറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സില്‍ അയിത്തവും സവര്‍ണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ്.

ഈ സമീപനവുമായി മുന്നോട്ട് പോകുന്ന സി.പി.എം ഓര്‍ക്കേണ്ടത്, പിണറായി വിജയന്‍ ഇന്ത്യാ രാജ്യത്തെ അവരുടെ അവസാന മുഖ്യമന്ത്രി ആയിരിക്കും എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക