Image

ഇതാണ് മഹിളാ മതില്‍(ചെറുകഥ-ജ്യോതിലക്ഷ്മി)

ജ്യോതിലക്ഷ്മി Published on 21 January, 2019
ഇതാണ് മഹിളാ മതില്‍(ചെറുകഥ-ജ്യോതിലക്ഷ്മി)
നിങ്ങളൊക്കെ അറിയുന്നുണ്ടാകും നമ്മുടെ 'യൂണിയന്‍ പാക്കരനെ'. ആ റജീന ഹോട്ടലിന്റെ മുന്നിലുള്ള അരത്തിണ്ണയില്‍ നീല ഷര്‍ട്ടും, ചുവന്ന തലേക്കെട്ടുമായി എന്നും ഇരിയ്ക്കുന്നുണ്ടാകും യൂണിയന്‍ പാക്കരന്‍. ഭാസ്‌കരന്‍ എങ്ങിനെ 'യൂണിയന്‍ പാക്കനായി'  എന്നാകും. ഭാസ്‌കരന്‍ എന്ന പേര് വിളിയ്ക്കാന്‍ അറിയാത്ത ഭാസ്‌കരന്റെ അമ്മുമ്മ പാറുത്തള്ള   അവനെ പാക്കരന്‍ എന്ന് വിളിച്ച് ശീലിച്ചു. പിന്നെ ചുമട്ടുതൊഴിലാളി യൂണിയനിലെ ഒരു അംഗമായതോടെ യൂണിയന്‍ പാക്കരനായി മാറി. ആരോഗ്യം, ശക്തി എന്നീ രണ്ടു വാക്കുകള്‍ ആ നാട്ടില്‍ ആരെങ്കിലും ഉപയോഗിയ്ക്കുന്നുവെങ്കില്‍ അവരുടെ നാക്കില്‍ യൂണിയന്‍ പാക്കരന്‍ ചാടി വീഴാതിരിയ്ക്കില്ല. പാക്കരന്റെ ആരോഗ്യത്തെകുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. നൂറു കിലോഗ്രാം സിമന്റ് ചാക്ക് ഹനുമാന്‍ ദ്രോണാഗിരി പര്‍വ്വതം എടുത്തുകൊണ്ടുവരുന്ന ലാഘവത്തോടെയല്ലേ പാക്കരന്‍ വലിയ ലോറിയില്‍ നിന്നും ഇറക്കുന്നത്! എന്നാല്‍ ഇന്ന് ആ പ്രതാപമൊക്കെ പറയാന്‍ മാത്രമേയുള്ളൂ. കള്ള്  കുടിച്ച് കുടിച്ച് പാക്കരന്റെ ആരോഗ്യമൊക്കെ ക്ഷയിച്ചിരിയ്ക്കുന്നു. ഇപ്പോള്‍ ആ കടത്തിണ്ണയിലിരുന്നു കൂടെയുള്ളവരെ (പറയുകയാണെങ്കില്‍ ജൂനിയേഴ്‌സിനെ) തരം തിരിച്ച് ഓരോ പണി ഏല്‍പ്പിയ്ക്കുകയും പിന്നെയുള്ള സമയം പാഴാക്കാതെ വഴിയേ പോകുന്നവരോടും ഹോട്ടലില്‍ വരുന്നവരോടും കുശലം പറച്ചിലും മാത്രമാണ് പരിപാടി. പക്ഷെ ഒരുകാര്യമുണ്ട് പാക്കരന്റെ  വായിലെ നാക്ക് വിഷവിത്തതൊന്നുമല്ല. കഴിയാവുന്ന രീതിയില്‍ വിവരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറി ആളുകള്‍ക്ക്  ഒരു ഉപകാരിയാണ് പാക്കരന്‍. എന്നാല്‍   അന്തി മയങ്ങിയാല്‍ പിന്നെ പാക്കരന്റെ ലോകമൊന്നു വേറെയാണ്.  തനി 'നാടന്‍'  തന്നെ വേണം. വിദേശിയോട് അത്ര  താല്പര്യം പോര . അതങ്ങോട്ടു വീശിയാല്‍  നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടും നല്‍കില്ല നേരെ വീട്ടിലേക്കാണ്. കള്ളുകുടിച്ചാല്‍ ഏറ്റവും ഇഷ്ടപ്പെടുന്നവര്‍ ചിലര്‍ക്ക് ശത്രുക്കളാകും എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ പാക്കരന്‍ അതിലൊരാളാണ് . കള്ളുകുടിച്ചാല്‍ താന്‍ കൈവെള്ളയില്‍ വെച്ചുനടക്കുന്ന സഹധര്‍മ്മിണി ഗിരിജയാണ് ശത്രു. അല്ലാത്ത സമയത്ത് ഗിരിജ പാക്കരന്  എല്ലാമാണ്. അതിലും കാര്യമുണ്ട് അഞ്ചാം ക്‌ളാസ്സുവരെ സ്‌കൂളില്‍ പോയി എന്ന് പറയുന്നു എങ്കിലും എഴുത്തും വായനയും ഒന്നും തന്നെ അറിയാത്ത പാക്കരന്റെ സഹധര്‍മ്മിണി ഗിരിജ പണ്ടത്തെ പ്രി ഡിഗ്രിയാണ്. അതുമാത്രമല്ല കുട്ടികളുടെയോ വീട്ടിലെയോ ആയ ഒരു കാര്യവും പാക്കരന് നോക്കേണ്ടതായി ഇല്ല. 
എല്ലാം നല്ലതുപോലെ നടത്തികൊണ്ടുപോകാന്‍  കഴിവുള്ള സല്‍സ്വഭാവിയായ ഒരു കുടുംബിനിയാണ് ഗിരിജ. പാക്കരന്റെ ആരോഗ്യം മുതല്‍കൂട്ടായി കണ്ടു ഗിരിജയുടെ അച്ഛനമ്മമാര്‍ പാക്കരനെ ഏല്‍പ്പിച്ച  സൗഭാഗ്യമാണ് ഗിരിജ. പിന്നെ ഒരല്‍പം സാമ്പത്തിക ഞെരുക്കവും ഉണ്ടെന്നു കൂട്ടികൊള്ളൂ. കഠിനാദ്ധ്വാനിയും, സല്‍സ്വഭാവിയുമായ   പാക്കരന് കള്ളുകുടി മാത്രമാണൊരു കുഴപ്പം. എന്നാല്‍ കള്ളില്ലാതെ പാക്കരന്റെ സന്ധ്യമയങ്ങില്ല എന്നതാണ് വാസ്തവം പിന്നെ വീട്ടില്‍ വന്നാല്‍ ദേഹോദ്രവം അത്രയ്ക്കങ്ങോട്ട് ഇല്ലെന്നുമാത്രമേ ഉള്ളു കര്‍ണ്ണ കടോരമായ തെറി അഭിഷേകവും, കുട്ടികളെ അടിയും, ശകാരവും, സാധങ്ങള്‍ വലിച്ചെറിയലും. എന്തായാലും ഗിരിജയുടെ രാത്രികള്‍ ദുസ്സഹമാണ്. ഇത് ഇന്നൊന്നും തുടങ്ങിയതല്ല. വര്ഷം പത്ത് പതിനഞ്ചായി ഉള്ള അനുഭവമാണ്.

എന്നാല്‍ ഈയിടെയായി യൂണിയന്‍ പാക്കരന്‍ ഒരല്‍പം ഗമയിലാണ്. കാരണം  അറിയണോ! ലോക ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വനിതാ മതിലിനു ആറ്റത്രക്കോട്ടു  ഗ്രാമത്തില്‍ നിന്ന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചതും, അതിനായി അണികളെ ഒരുക്കിയതിലും കാര്യമായ പങ്ക് പ്രിയതമ ഗിരിജയുടേതാണ്. ആ സംഭവത്തിലിനുശേഷം നേതാക്കന്‍മാരെ കണ്ടാല്‍  എഴുനേറ്റു നിന്ന് തൊഴാറുള്ള പാക്കരന് അവര്‍ എന്റെയടുത്ത് വരട്ടെ എന്ന ഒരു തോന്നല്‍ ഇല്ലാതില്ല. വനിതാ മതിലിനുവേണ്ടി ഗിരിജ നടത്തിയ പരിശ്രമത്തിനെക്കുറിച്ചും, ആ പരിപാടിയെക്കുറിച്ചും വാചാലനാകുകയാണ് പാക്കരന്‍.
നല്ല മൂടല്‍ മഞ്ഞു, ഏകദേശം രാവിലെ എട്ടുമണിയായി . സൂര്യ രശ്മികള്‍ മഞ്ഞുമാറ മാറ്റി ഉമ്മറതിണ്ണയില്‍ എത്തിനോക്കാന്‍ തുടങ്ങി. തലേ ദിവസത്തെ ലഹരി അല്പം  കുടിയുണ്ടോ എന്ന 
തോന്നല്‍. വളരെ പണിപ്പെട്ടു പാക്കരന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പൊന്‍വെയിലിനെയാണ് കണ്ടതാ. സമയം ഒരുപാട് ആയിരിയ്ക്കുന്നു. അവിടെ നിന്നും പിടഞ്ഞു എഴുനേറ്റ് ചുറ്റും നോക്കി ആരെയും കാണുന്നില്ല.  എഴുനേറ്റ് ഒരല്‍പം പരുങ്ങലോടെ അടുക്കളയിലെത്തി നോക്കി പതിവുപോലെ കുളി കഴിഞ്ഞു 

തലയില്‍ തോര്‍ത്ത് ചുറ്റി ഒരു മഹാലക്ഷ്മിയെപ്പോലെ ഗിരിജ തന്റെ പണികളില്‍ മുഴുകിയിരിയ്ക്കുന്നു . മുഖം കാണിയ്ക്കാന്‍ ഒരുഅല്പം ജാള്യതയുണ്ട്. ഇത് ഇന്നത്തെ പതിവൊന്നുമല്ലല്ലോ.
കുറ്റബോധത്താല്‍ കളങ്കപ്പെട്ട മനസ്സുമായി വാക്കുകള്‍ നറുതേനില്‍മുക്കി പാക്കരന്‍ ചോദിച്ചു 'ഗിരിജേ..... കുട്ടികള്‍ സ്‌കൂളില്‍ പോയോ?' 
'ഉം പോയി' തെല്ലു അമര്‍ഷത്തോടെ  ഗിരിജ മറുപടി പറഞ്ഞു.

ഒന്നും അറിയാത്ത പഞ്ചപാവത്തെപ്പോലെ പതുങ്ങിച്ചെന്നു ഗിരിജയുടെ തോളില്‍ കയ്യിട്ട് പാക്കരന്‍ പറഞ്ഞു 'നീയെന്റെ മഹാലക്ഷ്മിയല്ലേ? നിനക്കെന്റെ സ്വഭാവം അറിയില്ലേ?'
നിങ്ങള്‍ ഒരു തെറ്റും ചെയ്തില്ലല്ലോ എന്ന ഭാവം മുഖത്ത് വരുത്തി ഗിരിജ പറഞ്ഞു 'രാവിലെ അധികം സുഖിപ്പിയ്ക്കലൊന്നും വേണ്ട. എനിയ്ക്കിവിടെ പണിയുണ്ട്. പോയി നിങ്ങളുടെ കാര്യം നോക്ക്' 

'ഏയ് അങ്ങിനെ പറയാതെ. വാടിയ നിന്റെ മുഖം കണ്ടു എനിയ്‌ക്കെന്റെ ദിവസം തുടങ്ങാന്‍ കഴിയില്ല. ഞാന്‍ നിന്നോട് തെറ്റാണ് ചെയ്യുന്നതെന്നറിയാം. ഒരു രണ്ടു ദിവസം കൂടി എനിയ്ക്ക് സാവകാശം താ... നമ്മുടെ പൊന്നു മക്കള്‍ക്ക് വേണ്ടി നിന്റെ തലയില്‍ തൊട്ട് ഞാന്‍ സത്യം ചെയ്യുകയാണ് ഞാന്‍ കള്ളു കുടി നിര്‍ത്തും'. ഗൗരവത്തോടെ   പാക്കരന്‍ പറഞ്ഞു.  ഒരല്‍പം വെറുപ്പോടെ തലയില്‍ നിന്നും കൈ തട്ടിമാറ്റി. അടുത്തുള്ള അമ്പലത്തില്‍ നിന്നും എന്നും രാവിലെ കേള്‍ക്കുന്ന സുബ്ബലക്ഷ്മിയുടെ സുപ്രഭാതം പോലെ ഇതും എന്നും   രാവിലെ കേള്‍ക്കുന്ന സുഖിപ്പിയ്ക്കലല്ലേ. സന്ധ്യായാലല്ലേ തനിനിറം പുറത്ത് വരിക. ഇതിനെന്തു പ്രതികരിയ്ക്കാന്‍ എന്ന മട്ടില്‍ ഗിരിജ പണി തുടര്‍ന്നു.  
എന്തെങ്കിലും ഗിരിജയെകൊണ്ട് പറയിപ്പിച്ച് മാത്രമേ അടുത്തുനിന്നും മാറുകയുള്ളൂ എന്ന മട്ടില്‍ പാക്കരനും. ഇപ്പോള്‍ ശരിയ്ക്കും ഗിരിജയ്ക്ക് ദേഷ്യം വന്നു 
'നിങ്ങളൊന്നു മാറിപോകുന്നുണ്ടോ? എന്റെ പണികള്‍ ചെയ്യാന്‍ എന്നെ സമ്മതിയ്ക്കുമോ?' ഗൗരവത്തോടെ ഗിരിജ പറഞ്ഞു.

'നീ ഒരല്പനേരം എന്റെ അടുത്തിരിയ്ക്ക്. ഇന്നെന്താ ഇത്ര തിടുക്കം? എനിയ്ക്ക് പത്ത് മണിയ്ക്കല്ലേ പോകേണ്ടു. നിന്റെ പിണക്കമൊക്കെ മാറി നിന്നെയൊന്നു കണ്ടിട്ട് ഞാന്‍ എന്റെ ദിവസം ആരംഭിയ്ക്കട്ടെ' ഗിരിജയുടെ കൈത്തണ്ടയില്‍ തടവി പാക്കരന്‍ പറഞ്ഞു. ഇപ്പോള്‍ കൊഞ്ചാനും കുഴയാനൊന്നും എനിയ്ക്ക് നേരമില്ല പണികള്‍ കഴിച്ച് എനിയ്ക്ക് പുറമെ പോകണം' ഗിരിജ പറഞ്ഞു. 

'ഇന്ന് എവിടേക്കാണ് പോകാനുള്ളത്?' പാക്കരന്‍ ചോദിച്ചു. 
ഇന്ന്   മഹിളാമതിലിന്റെ ഒരു ചര്‍ച്ചയുണ്ട് ങേ മഹിളാമതിലിന്റെ ചര്‍ച്ചയോ???? മഹിളാ മതിലോ? വനിതാ മതിലല്ലേ അതല്ലേ കഴിഞ്ഞ ആഴ്ച കഴിഞ്ഞത് '  അതിശയത്തോടെ പാക്കരന്‍ ചോദിച്ചു 
'അതെ അതെ ആ വനിതാ മതില്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് തോന്നിയത്  സ്ത്രീ സമത്വത്തിനേക്കാളും, നവോത്ഥാനത്തെക്കാളും ങേ മഹിളാമതിലിന്റെ ചര്‍ച്ചയോ???? മഹിളാ മതിലോ? വനിതാ മതിലല്ലേ അതല്ലേ കഴിഞ്ഞ ആഴ്ച കഴിഞ്ഞത് '  അതിശയത്തോടെ പാക്കരന്‍ ചോദിച്ചു 
'അതെ അതെ ആ വനിതാ മതില്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് തോന്നിയത്  സ്ത്രീ സമത്വത്തിനേക്കാളും, നവോത്ഥാനത്തെക്കാളും അടിമത്വം എങ്ങിനെ മാറ്റിയെടുക്കുമെന്നും, മദ്യപാനികളെ എങ്ങിനെ ബോധവാന്മാരാക്കുമെന്നും ഞങ്ങള്‍ ചര്‍ച്ചചെയ്യുകയും അതിനായി വേണ്ടവരുടെ സഹായം തേടുകയും ചെയ്ത് അതിനെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഞങ്ങള്‍ മഹിളാ മതില്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചു. വ്യക്തി താല്പര്യങ്ങള്‍ക്കും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടി പോയി വനിതാ മതിലില്‍ പങ്കെടുക്ക് എന്ന് പറഞ്ഞു സ്ത്രീകളെ തള്ളിവിട്ടിരുന്ന ഏതു പുരുഷനാണ് മഹിളാമതിലില്‍ പങ്കെടുക്കുന്നതിന് ഞങ്ങളെ തടുക്കുന്നതെന്നു ഞങ്ങള്‍ക്കൊന്നു കാണണം'. ഒരു വിപ്ലവ വീര്യത്തോടെത്തന്നെ ഗിരിജ പറഞ്ഞു. 

വിഷയം തന്നെയും ബാധിയ്ക്കുന്നതായതിനാല്‍ അതില്‍ നിന്നും തടുക്കാന്‍ ശക്തിയില്ലാതെ പാക്കരന്‍ നിശബ്ദനായി. 
ഗിരിജ തുടര്‍ന്നു. 

'ഞാന്‍ പറഞ്ഞത് കേട്ടില്ലേ? ഇനിയും കേട്ടോളു….. ഇതില്‍ മാത്രം ഞങ്ങളുടെ സംഘടന ഒതുങ്ങി നില്‍ക്കുന്നില്ല. ലഹരിയ്ക്ക് അടിമപ്പെട്ടും അല്ലാതെയും കാമ കേളിയ്ക്കായി സ്ത്രീകളെയും, എന്തിന് മുലകുടിപോലും മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെയും ഉപയോഗപ്പെടുത്തുന്നവരെ പോലീസിനോ നിയമത്തിനോ വിട്ടുകൊടുക്കുന്നതിനു മുന്‍പ് അടിവസ്ത്രംപോലും അഴിച്ചുമാറ്റി അതാത് സ്ഥലങ്ങളിലെ സ്ത്രീകള്‍ ചേര്‍ന്ന് മഹിളാ മതില്‍ തീര്‍ത്ത് അതിനിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തി നാണം കെടുത്തി ആ പ്രവണത സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുമെന്നതും ഞങ്ങളുടെ ഈ സംഘടനയുടെ തീരുമാനങ്ങളിലുണ്ട്.' 

എന്നും പാക്കരന്‍ കാണുന്ന ഗിരിജയല്ല ഇന്ന്. ഇന്നവളുടെ സ്വരത്തില്‍ വിപ്ലവമുണ്ട് ദൃഡനിശ്ചയമുണ്ട്. ഏതോ ഒരു വേദിയില്‍ പ്രസംഗിയ്ക്കുന്നത് പോലെ, അവള്‍ പറയുകയല്ല, പുലമ്പുകയാണ്. 

പണ്ട് കാലത്തെ പോലെയല്ല,  വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാല്‍ ഒരു വ്യക്തിസ്വാധീനത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ ഒത്താശയില്ലാതെ തന്നെ ഒരുപാട് നല്ല കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാം കഴിയും എന്ന ഒരു കൂട്ടം സ്ത്രീകളുടെ തിരിച്ചറിവിനെ മൗനമായി നമ്മുടെ പാക്കരന്‍ ശുപാര്‍ശചെയ്തു.

ഇതാണ് മഹിളാ മതില്‍(ചെറുകഥ-ജ്യോതിലക്ഷ്മി)
Join WhatsApp News
P R Girish Nair 2019-01-21 09:09:18
നല്ല ഒരു സന്ദേശം ഈ കഥയിലൂടെ വായനക്കാർക്ക് നല്കാൻ ശ്രീമതി ജ്യോതിലക്ഷ്മിക്ക് സാധിച്ചിരിക്കുന്നു. അഭിനന്ദനം.

Das 2019-01-21 11:43:18
Honestly Jyoti, A worthy content though imaginary very impressive overall ... Keep it up !
പ്രേമാനന്ദൻ 2019-01-21 13:33:55
ഏതോ ഒരു പഴയ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി ഈ കഥയുടെ ചില ഭാഗങ്ങൾ. അതേ അന്ന് യൂണിയങ്കാര് മതില് പണിയാനുള്ള കരിങ്കൽ ലോട് കയറ്റി ലോറിയിൽ കൊണ്ട് പോകുന്ന കാഴ്ച സർവ്വസാധാരണയായിരുന്നു.  അന്ന് ഓർത്തില്ല ഒരിക്കൽ ആ പണി സ്ത്രീകൾ ഏറ്റെടുക്കും എന്നതു.  കെട്ടുന്നത് കൊള്ളാം ആരെങ്കിലും അത് പൊളിക്കാതെ നോക്കണം.  ഇനിയെന്തെല്ലാം പണിയുമെന്നത് നമുക്ക് കാത്തിരുന്നു കാണാം.  ഇത്തരമൊരു വിഷയം എടുത്തു അതിനെ മതിലാക്കി മാറ്റിയ ബുദ്ദിയെ അംഗീകരിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക