Image

തൊഴിലില്ലായ്‌മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; എന്‍.എസ്‌.സി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്‌ത്തിയത്‌ കാര്യങ്ങള്‍ മറച്ചുവെക്കാന്‍

Published on 31 January, 2019
തൊഴിലില്ലായ്‌മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; എന്‍.എസ്‌.സി റിപ്പോര്‍ട്ട്‌  സര്‍ക്കാര്‍ പൂഴ്‌ത്തിയത്‌ കാര്യങ്ങള്‍ മറച്ചുവെക്കാന്‍
ന്യൂദല്‍ഹി: രാജ്യത്ത്‌ തൊഴിലില്ലായ്‌മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന്‌ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക്‌ ലേബര്‍ ഫോഴ്‌സ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്‌മ നിരക്ക്‌ ഉയര്‍ന്നെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന്‌ ബിസിനസ്‌ സ്റ്റാന്റേര്‍ഡ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇക്കാരണം കൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ്‌ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ദേശീയ സ്ഥിതിവിവര ശാസ്‌ത്ര കമ്മീഷനിലെ രണ്ട്‌ സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തിയ ആദ്യ സര്‍വ്വേയാണിത്‌.

2017 ജൂലൈയ്‌ക്കും 2018 ജൂണിനും ഇടയിലാണ്‌ ഈ സര്‍വ്വേയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്‌.

1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കാണ്‌ ഇപ്പോഴത്തേതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത്‌ 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്‌മ 2.2% ആയിരുന്നു.

യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ കുതിച്ചുയര്‍ന്നെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക