Image

ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍ വഴികളിലൂടെ ഹാഗിയ സോഫിയയും ,ബ്ലു മോസ്ക്കും (യാത്രാവിവരണം രണ്ടാം ഭാഗം:ടോം ജോസ് തടിയംപാട്)

Published on 03 February, 2019
ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍ വഴികളിലൂടെ ഹാഗിയ സോഫിയയും ,ബ്ലു മോസ്ക്കും (യാത്രാവിവരണം രണ്ടാം ഭാഗം:ടോം ജോസ് തടിയംപാട്)
 ക

മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ഹോട്ടല്‍. രാവിലെ എഴുനേറ്റു ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളില്‍ ഇരുന്ന ജോര്‍ദ്ദാന്‍കാരായ പലസ്റ്റിന്‍കാരോട് കുറച്ചു സമയം സംസാരിച്ച ശേഷം ബ്ലു മോസ്‌ക്കും ഹാഗിയ എന്ന ചരിത്ര സ്മാരകവും കാണാന്‍ പോയി. ആദൃം പോയത് ബ്ലു മോസ്‌ക്കിലെക്കയിരുന്നു . പഴയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം തകര്‍ത്തതിനു ശേഷം 1617 ല്‍ മുഹമ്മേദ് ഒന്നാമന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ബ്ലു മോസ്‌ക്ക്. പതിനായിരം പേര്‍ക്ക് ഒരേ സമായത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാവുന്ന മുസ്ലിം ദേവലയമാണിത്. ഇവിടെ പ്രവേശിക്കണമെങ്കില്‍ തലയില്‍ തൊപ്പി വയ്ക്കണം ചെരിപ്പുകള്‍ ഊരി മാറ്റണം.

പള്ളിയുടെ മുകള്‍ഭാഗവും ഭിത്തികളും വളരെ വിലകൂടിയ മാര്‍ബിള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഞങ്ങള്‍ പള്ളികണ്ടിറങ്ങിയപ്പോള്‍ ഒരാള്‍ വന്നു പരിചയപ്പെട്ട് ഒരു കാര്‍പ്പെറ്റ് കടയിലേക്ക് കൂട്ടികൊണ്ട് പോയി. വളരെ വിലകൂടിയ ലോകത്തിലെ തന്നെ നല്ല കാര്‍പ്പെറ്റുകള്‍ ഞങ്ങളെ കാണിച്ചു തന്നു. വിലകെട്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരു ചെറിയ റഗ്ഗിനു പോലും 600 പൗണ്ട്.

അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഹാഗി സോഫിയ (പരിശുദ്ധമായ വിജ്ഞാനം) എന്നറിയപ്പെടുന്ന ഇന്നത്തെ ഈസ്റ്റാബുള്‍ പട്ടണത്തിന്റെ എപിക് സെന്റെര്‍ എന്നുപറയാവുന്ന ക്രിസ്ത്യന്‍ പള്ളി പിടിച്ചെടുത്തു മോസ്‌ക്ക് ആക്കിയ സ്ഥലത്തേക്കാണ് .

ലോകത്ത് ക്രിസ്തു ശിഷ്യന്‍മാരാല്‍ സ്ഥപിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന 5 സിംഹസനങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. റോം ,കോണ്‍സ്റ്റാന്റിനോപ്പിള്‍, അലെക്സണ്ട്രിയ, അന്ത്യോക്കിയ, ജെറുസലേം, എന്നിവ. ഇതില്‍ റോമും അന്ത്യോക്കിയയും സ്ഥാപിച്ചത് സൈന്റ്റ് പീറ്ററും, കോണ്‍സ്റ്റേറ്റാന്റിനോപ്പിള്‍ സ്ഥാപിച്ചത് സെന്റ്റ് ആന്‍ഡ്രുവും അലെക്സണ്ട്രിയ സ്ഥാപിച്ചത് സൈന്റ്റ് മാര്‍ക്കും ജെറുസലേം സ്ഥാപിച്ചത് സൈന്റ്റ് ജയിംസുമാണ് എന്നാണ് വിശ്വാസം .

റോമില്‍ ഉണ്ടായ രാഷ്ട്രിയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി താല്‍ക്കാലികമായി ആസ്ഥാനം ഇന്നത്തെ ഈസ്റ്റാബുള്‍ അഥവ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിയുകയായിരുന്നു. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി പണിത പട്ടണമായതുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്നു

കാലക്രമത്തില്‍ കോണ്‍സ്റ്റ്ന്റയിന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനം തിരിച്ചു റോമിലേക്ക് മാറ്റിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ രണ്ടാം റോം എന്ന് അറിയപ്പെടാന്‍ തുടങ്ങി. കാലം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭകളുടെ നിയത്രണം റോം ഏറ്റെടുത്തു. കിഴക്കന്‍ സഭകളുടെ മുഴുവന്‍ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയി. ഹാഗി സോഫിയ ബസിലിക്ക കോണ്‍സ്റ്റാന്റിനോപ്പിളിലെ പത്രിയര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി മാറി .

കോണ്‍സ്റ്റ്ന്റയിന്‍ ചക്രവര്‍ത്തി എ ഡി 360 ലാണ് ഹഗിയ സോഫിയ പള്ളി പണിതത്. എ ഡി 404 ല്‍ ഉണ്ടായ കലാപത്തില്‍ തടികൊണ്ട് പണിത ആ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്നിട് തിയഡോസ് രണ്ടാമന്‍ ചക്രവര്‍ത്തിഎ ഡി 415 ല്‍ മേല്‍ക്കുര മാത്രം തടികൊണ്ടും ബാക്കി മാര്‍ബിള്‍ കൊണ്ടും പള്ളി പുനര്‍നിര്‍മിച്ചു ആ പള്ളിയും നിക്ക കലാപം എന്നുപറയുന്ന കലാപത്തില്‍ കത്തി നശിച്ചു. ആ പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഇപ്പോളും നമുക്ക് അവിടെ കാണാം .

ഇന്നു കാണുന്ന ഹഗിയ സോഫിയ ബൈസെന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ എ ഡി 537 ല്‍ പണികഴിപ്പിച്ചതാാണ്. ആറുവര്‍ഷം കൊണ്ട് പണിതീര്‍ത്ത ഈ പള്ളിയുടെ അകത്തെ ചിത്രപണികള്‍ തീര്‍ക്കാന്‍ 30 വര്‍ഷം എടുത്തു .700 കിലോ സ്വര്‍ണ്ണമാണ് പള്ളിയുടെ അകം മനോഹരമാക്കാന്‍ ഉപയോഗിച്ചിരുന്നത് , 13ാം നൂറ്റാണ്ടില്‍ ഈ പള്ളി കിഴടക്കിയ കുരിശുയുദ്ധക്കാര്‍ അതില്‍ നല്ലൊരുഭാഗം കൊള്ളയടിച്ചു .രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നിലയില്‍ മാത്രമായിരുന്നു സ്ത്രികള്‍ക്ക് പ്രവേശനം. താഴത്തെ നിലയില്‍ പുരുഷന്‍ മാരും

7ാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം ജന്മം എടുത്തപ്പോള്‍ മുതല്‍ അന്നത്തെ ഏറ്റവും വലിയ പട്ടണവും യൂറോപിലേക്കുള്ള വാതിലും എന്നറിയപ്പെടുന്ന കോണ്‍സ്റ്റാറ്റിനോപ്പിളും കിഴടക്കുക എന്നത് അവരുടെ ലക്ഷൃമായിരുന്നു . മുഹമ്മദ് നബി തന്നെ കോണ്‍സ്റ്റാറ്റിനോപ്പിളിനെപറ്റി പറഞ്ഞിട്ടുള്ളത്, കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കുന്ന പട്ടാളവും അതിന്റെ നേതാവും എത്രയോ മഹത്വരമായിരിക്കും .ഈ വാക്കുകള്‍ കേട്ട് ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രപുറപ്പെട്ടു പല പ്രദേശങ്ങളും കീഴടക്കി വന്നവരാണ് ഇന്നത്തെ ടര്‍ക്കികള്‍ എന്നാണ് ഗൈഡ് ഞങ്ങളോട് പറഞ്ഞത് .

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് മേഹമ്മദ് രണ്ടാമന്‍ അന്നത്തെ കോണ്‍സ്റ്റന്റയിന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയോട് നിങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ട് വേണമെങ്കില്‍ ജീവനും കൊണ്ട് ഒഴിഞ്ഞുപോയ്ക്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം യുദ്ധം ചെയ്തു മരിക്കുകയാണ് ചെയ്തത്.

700 വര്‍ഷത്തെ നിരന്തരമായ യുദ്ധങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ നേരിട്ടെങ്കിലും ആ യുദ്ധങ്ങളെ എല്ലാം കോണ്‍സ്റ്റാറ്റിനോപ്പിളിനു ചുറ്റും റോമക്കാര്‍ പണിത കൂറ്റന്‍ മതില്‍ തടഞ്ഞു നിര്‍ത്തി .എന്നാല്‍ 1453-ല്‍ മുഹമ്മദ് രണ്ടാമന്‍ കടലില്‍ നിന്നും പീരങ്കികൊണ്ട് നടത്തിയ ആക്രമണത്തില്‍ മതില്‍ പൊളിയുകയും ഓട്ടോമന്‍ സൈനൃം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴ്പ്പെടുത്തുകയും ചെയ്തു

ഓട്ടോമന്‍ പട്ടാളം മൂന്നുദിവസം ഭീകരമായ കൊള്ളയും ബലാല്‍സംഗംവും നടത്തി. യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രായമായവര്‍, കുട്ടികള്‍ സ്ത്രികള്‍ , എന്നിവര്‍ ഹഗിയ സോഫിയ പള്ളിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു . സര്‍വ്വാധികാരത്തോടെയും അവരുടെ ഇടയിലൂടെ നടന്നു ഹാഗിയ സോഫിയ പള്ളിയുടെ അള്‍ത്താരയില്‍ കയറി നിന്ന് മുഹമ്മദ് രണ്ടാമന്‍അദ്ദേഹം ഈ പള്ളി ഇന്നു മുതല്‍ മോസ്‌ക് ആയിരിക്കുമെന്ന് പ്രഖൃാപിച്ചു

,പ്രായമായവരെ കൊന്നു, സ്ത്രികളെ വെപ്പട്ടികളാക്കി , കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി മതം മാറ്റി. അല്ലാത്തവരുടെ മുകളില്‍ ജസിയ ചുമത്തി . കോണ്‍സ്റ്റാറ്റിനോപ്പിളില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു ഓര്‍ത്തോഡക്സ് പള്ളികള്‍ മോസ്‌ക് ആക്കിമാറ്റി . ആ കാലത്ത് ഇവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഫ്ലോറന്‍സില്‍ എത്തിയ ഗ്രീക്ക് ചിന്തകരാണ് നവോഥാനത്തിനു തുടക്കമിട്ടത് .

ഹാഗിയ സോഫിയ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍സ്സ്ടിന്‍ ചക്രവര്‍ത്തിയുടെയും ,ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും ,ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങള്‍ ഒഴിച്ച് മിക്കവാറും ചിത്രങ്ങള്‍ ഇസ്ലാമിക കാലഘട്ടത്തില്‍ തകര്‍ത്തു, അല്ലാത്തവ മറച്ചു വച്ചു ,അവിടെയെല്ലാം മുഹമ്മദു നബിയുടെയും , മറ്റു അഞ്ചു പ്രധാനഇസ്ലാമിക നേതാക്കളുടെയും പേരുകള്‍ എഴുതി വച്ചു..

പ്രധാന കവാടത്തിലെ കതകില്‍ സ്ഥാപിച്ചിരുന്ന കുരിശ് ഇസ്ലാമിക മിനാരം പോലെയാക്കി മാറ്റി. .ഈ പള്ളിയിലായിരുന്നു ബിസന്‍ന്റയിന്‍ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്തേ മുഴുവന്‍ രാജാക്കന്മാരും സ്ഥാനാരോഹണം നടത്തിയിരുന്നത് . പള്ളിയുടെ പ്രധാനകവാടം രാജാവിന് മാത്രം പ്രവേശിക്കനുള്ളതായിരുന്നു ആ വാതിലില്‍ പട്ടാളക്കാര്‍ നിന്നു കലക്രമേണ കുഴിഞ്ഞ സ്ഥലം നമുക്ക് ഇപ്പോഴും കാണാം .

1922 ല്‍ അവസാനത്തെ ഓട്ടോമന്‍ രാജാവിനെ അധികാര ഭ്രാഷ്ട്ടനക്കി യംങ്ങ് ടര്‍ക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡണ്ട് മുഹമ്മദു അറ്ററ്റാക്ക് 1931 ഹഗിയ സോഫിയ എന്ന മോസ്‌ക്ക് മ്യൂസിയമാക്കി പോതുജനഗള്‍ക്ക് തുറന്നു കൊടുത്തു ഒരു വര്‍ഷം മുപ്പതു ലക്ഷം പേരാണ് ഇവിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത് .

റഷ്യയും ഗ്രീസും അടങ്ങുന്ന സഖൃം ടര്‍ക്കിയുമായി കടുത്ത ശത്രുതയില്‍ കഴിയുന്നതിന്റെ കാരണം ഈ ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു .ഹഗിയ സോഫിയ എന്ന ചരിത്രസ്മാരകം കണ്ടിറങ്ങിയപ്പോള്‍ സമയം 5 മണി , ഞങ്ങള്‍ നേരെ പോയത് മിര്‍മ്മറ കടലില്‍ നടക്കുന്ന ഹ്‌സ് ബോട്ട് പാര്‍ട്ടിക്കാണ് ആ ബോട്ടില്‍ വച്ച് രണ്ടു മലയാളികളെ പരിജയപ്പെട്ടു . തുടരും
ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍ വഴികളിലൂടെ ഹാഗിയ സോഫിയയും ,ബ്ലു മോസ്ക്കും (യാത്രാവിവരണം രണ്ടാം ഭാഗം:ടോം ജോസ് തടിയംപാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക