Image

അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയില്‍

Published on 13 February, 2019
അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആണ് അനില്‍ അംബാനിക്കായി സുപ്രീം കോടതിയില്‍ ഹാജരായത്. 

റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് അനില്‍ അംബാനിക്കായി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ എത്തിയത്. സിബലും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുമാണ് അംബാനിക്കുവേണ്ടി വാദിച്ചത്. അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നതല്ലെന്ന് ഇരുവരും വാദിച്ചു.

ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച അനില്‍ അംബാനി ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. എറിക്സണ്‍ ഇന്ത്യ കേസില്‍ റിലയന്‍സ് ജിയോക്കു വേണ്ടിയാണ് താന്‍ ഹാജരായതെന്നും ഇതും റഫാല്‍ കേസും തമ്മില്‍ ബന്ധമില്ലെന്നും സിബല്‍ പറഞ്ഞു. ഇത് കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള യുദ്ധമാണ്. അനില്‍ അംബാനി എംഡിയാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഇവര്‍ക്കു വേണ്ടി ഹാജരാകുന്നുണ്ടെന്നും സിബില്‍ കൂട്ടിച്ചേര്‍ത്തു.

കോടതിക്കു വെളിയില്‍ എത്തിയതോടെ സിബല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ കുപ്പായം അണിഞ്ഞു. റഫാലില്‍ അംബാനിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. റഫാലില്‍ പ്രധാനമന്ത്രി ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം ഫ്രാന്‍സില്‍ എത്തുന്നതിനു മുമ്ബ് തന്നെ അനില്‍ അംബാനിക്ക് അറിയാമായിരുന്നു. സര്‍ക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്നും സിബല്‍ ട്വീറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക