Image

മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി ഓടയിലിട്ട 62കാരന്‍ അറസ്റ്റില്‍

Published on 14 February, 2019
 മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി ഓടയിലിട്ട 62കാരന്‍ അറസ്റ്റില്‍
മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി അച്ഛന്‍. 62കാരനായ ഛോട്ടാസിങ്‌ ആണ്‌ ഈ ക്രൂരകൃത്യം ചെയ്‌തത്‌.
ലുധിയാനയിലെ ഫരീദ്‌കോട്ടിലെ ഡബ്രിഖാന ഗ്രാമത്തിലാണ്‌ നാടിനെ നടുക്കിയ സംഭവം. സംഭവത്തെ തുടര്‍ന്ന്‌ ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

മകനായ രജ്വിന്ദര്‍ സിങ്‌ ഉറങ്ങികിടക്കുമ്പോള്‍ അച്ഛനായ ഛോട്ടാസിങ്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്‌ ശേഷം മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക്‌ ബാഗിലാക്കി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

മകന്റെ ഭാര്യയായ ജസ്വീര്‍ കൗറിനെ സ്വന്തമാക്കാനാണ്‌ ഇയാള്‍ കണ്ണില്ലാത്ത ക്രൂരത ചെയ്‌തത്‌.

രാത്രി നടത്തിയ കൊലപാതകം പുറംലോകമറിഞ്ഞത്‌ രാവിലെയാണ്‌. ഛോട്ടാസിങ്ങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ്‌ ഉറക്കമുണര്‍ന്നപ്പോഴാണ്‌ വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ജസ്വീര്‍ കൗറും ഛോട്ടാസിങും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായും ഇതെചൊല്ലി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക്‌ പതിവായിരുന്നതായും പൊലീസ്‌ പറയുന്നു. കൊല്ലപ്പെട്ട രജ്വിന്ദര്‍ സിങ്‌ 12 വര്‍ഷം മുമ്പാണ്‌ ജസ്വിറിനെ വിവാഹം കഴിച്ചത്‌. ഇരുവര്‍ക്കും രണ്ട്‌ മക്കളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക