Image

സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും എനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെയുണ്ടാകണം എന്നാണ് ആഗ്രഹം; മമ്മൂട്ടി

Published on 14 February, 2019
 സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും എനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെയുണ്ടാകണം എന്നാണ് ആഗ്രഹം;  മമ്മൂട്ടി

തിരുവനന്തപുരം കേസരി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയില്‍ നടന്‍ മമ്മൂട്ടി എത്തിയപ്പോള്‍ കേട്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് നല്‍കിയ ഒരു വിശേഷണമാണ്. സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടന്‍ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലും ഈ വിശേഷണം വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്. എന്നാല്‍ അതിന് മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. മലയാള സിനിമയില്‍ തനിക്ക് സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രതികരണത്തെ സദസ്സ് സ്വീകരിച്ചത്.

'' സിനിമയിലേക്ക് എത്തിയ സമയത്ത് ഇത്തരം കാര്യങ്ങള്‍ താനും കേട്ടിരുന്നു എന്നാല്‍ അന്നത്തെ ആ വാക്കുകള്‍ കേട്ട് താന്‍ പുളകം കൊണ്ടിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇവിടെ എത്തുകയില്ലായിരുന്നു. അന്ന് പറഞ്ഞിരുന്ന അതെ മറുപടിയാണ് ഇപ്പോഴും പറയാനുള്ളത് സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും എനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെയുണ്ടാകണം എന്നാണ് ആഗ്രഹം''  മമ്മൂട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക