Image

വാഷിംഗ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു. അമ്പത്തിമൂന്ന് പേരില്‍ രോഗം സ്ഥിരീകരിച്ചു.

Published on 15 February, 2019
വാഷിംഗ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു. അമ്പത്തിമൂന്ന് പേരില്‍ രോഗം സ്ഥിരീകരിച്ചു.
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനത്ത് മീസെല്‍സ് രോഗം  അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇതുവരെ 53 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
രോഗം കണ്ടെത്തിയ 53 പേരില്‍ 47 പേര്‍ പ്രതിരോധ കുത്തിവെപ്പു എടുക്കാത്തവരാണ്. ഇതില്‍ അമ്പത്തി ഒന്നുപേര്‍ 18 വയസ്സിലും താഴെയുള്ളവരാണ്.

അമ്പത്തി മൂന്നുപേര്‍ക്ക് പുറമെ സിയാറ്റില്‍(1), പോര്‍ട്ട് ലാന്റ്(4) ഒറിഗണ്‍(1) എന്നിവിടങ്ങളിലും ഇതേ ലക്ഷണങ്ങളോടെ രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
ഇതിനിടയില്‍ സി.ഡി.സി. പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഈ വര്‍ഷത്തെ പ്രതിരോധ കുത്തിവെയ്പ്പുകളില്‍ 50 ശതമാനവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, രോഗം വന്ന ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

വാഷിംഗ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു. അമ്പത്തിമൂന്ന് പേരില്‍ രോഗം സ്ഥിരീകരിച്ചു.
വാഷിംഗ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു. അമ്പത്തിമൂന്ന് പേരില്‍ രോഗം സ്ഥിരീകരിച്ചു.
വാഷിംഗ്ടണില്‍ മീസെല്‍സ് രോഗം വ്യാപിക്കുന്നു. അമ്പത്തിമൂന്ന് പേരില്‍ രോഗം സ്ഥിരീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക