Image

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി; സിപിഎം ഭീകരതയോടുള്ള പ്രതിഷേധം ഇരമ്പുന്നു

കല Published on 18 February, 2019
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി; സിപിഎം ഭീകരതയോടുള്ള പ്രതിഷേധം ഇരമ്പുന്നു

കാസര്‍ഗോഡ് പെരിയയില്‍ ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് കണ്ണീര്‍ പിടിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. അത്രത്തോളും ഉള്ളുപൊള്ളിക്കുന്നതായിരുന്നു ഈ ചെറുപ്പക്കാരുടെ വീടുകളിലെ സങ്കടകാഴ്ചകള്‍. സംസ്ഥാന നേതാക്കള്‍ക്കൊപ്പം പെരിയയില്‍ ഇരുവരുടെയും വീടുകളിലെത്തിയ മുല്ലപ്പള്ളി പൊട്ടക്കരഞ്ഞുകൊണ്ടാണ് വീട്ടുകാരെ അഭിമുഖീകരിച്ചത്. ഇരുവരുടെയും മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നേതാക്കള്‍ തകര്‍ന്നു പോകുന്ന കാഴ്ചയായിരുന്നു പെരിയയില്‍. 
കൊല്ലുന്നതും കൊലപാതകം നടത്തിയിട്ട് കൈയ്യൊഴിയുന്നതും സിപിഎമ്മിന്‍റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 
സിപിഎം നടത്തിയെന്ന് കേരളമെമ്പാടും സംശയിക്കപ്പെട്ട ഈ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. 
പ്രാദേശികമായ തകര്‍ക്കങ്ങളും ചെറിയ സംഘര്‍ഷങ്ങളും ക്രൂരമായ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടും അനുഭാവത്തോടെയാണ് സാധാരണ ജനങ്ങള്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലും സാധാരണക്കാര്‍ കൊലപാതകത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സാംസ്കാരിക നായകര്‍ എന്നു പറയുന്നവരുടെ മൗനം ഈ അവസരത്തിലും ഞെട്ടിപ്പിക്കുന്നതാണ് എന്നു തന്നെ പറയണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക