Image

എല്ലാ രാഷ്ടീയ പാര്‍ട്ടികളും വെട്ടിക്കൊല രാഷ്ടീയം ഉപേക്ഷിക്കണം (മോന്‍സി കൊടുമണ്‍)

Published on 23 February, 2019
എല്ലാ രാഷ്ടീയ പാര്‍ട്ടികളും വെട്ടിക്കൊല രാഷ്ടീയം ഉപേക്ഷിക്കണം (മോന്‍സി കൊടുമണ്‍)
കണ്ണിനു പകരം കണ്ണ് പല്ലിനു പകരം കല്ല് ജീവനു പകരം ജീവന്‍ എന്ന ഒരു പ്രതികാര നടപടി മനുഷ്യനില്‍ ബൈബിളിലെ പഴയ നിയമാവലിയില്‍ മോശയുടെ കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.എന്നാല്‍ ക്രിസ്തു വന്നതിനു ശേഷം അനേകം മാറ്റങ്ങള്‍ വരുത്തി. ക്രിസ്തീയതയുടെ അടിവേരു മുതല്‍ നാമ്പ് വരേയും അതോടെ മാറ്റം ഉണ്ടായി .പ്രതികാരം യഹോവക്കുള്ളതാണ് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ മാത്രമല്ല ശത്രു വിനേപ്പോലും സ്‌നേഹിക്കണം എന്നു ക്രിസ്തു പഠിപ്പിച്ചു.പക്ഷെ ഇന്ന് സഭകള്‍ തമ്മില്‍ പോലും അടിച്ചു പിരിയുന്നു.എന്നാല്‍ ദൈവത്തില്‍ അടിയുറച്ച വിശ്വാസികള്‍ തമ്മില്‍ തല്ലാതെ സമാധാമായി ജീവിക്കുന്നു. വാളെടുത്തവന്‍ വാളാല്‍ നശിക്കും എന്നാണ് ആപ്തവാക്യം പക്ഷെ ഇന്നു കേരളത്തില്‍ രാഷ്ടീയക്കാര്‍ തമ്മില്‍ തമ്മില്‍ വെടിക്കൊലപ്പെടുത്തുന്നു' ചോരക്കു ചോര എന്നും കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യമായി നിരത്തില്‍ക്കൂടി പരസ്യമായി നടന്നു നീങ്ങുന്നത് ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു ഭീകരതയാണ്

.വിദേശികള്‍ക്ക് ഇന്ത്യയില്‍ വരുവാന്‍ ഭയമായി തുടങ്ങി.ടൂറിസമാണ് ഇന്ന് കേരളത്തിന്റെ നിലനില്‍പ് .കാര്‍ഷിക ഉല്‍പന്നങ്ങളായ റബ്ബറി നോ ഏലത്തിനോ ജാതിക്കോ കെക്കോയ്‌ക്കോ നാളികേരത്തിനോ ഒന്നിനും പറയത്തക്ക വിപണനമോ മൂല്യമോ ഇല്ല.പ്രളയക്കെടുതി മൂലം ധാരാളം കൃഷികള്‍ നശിച്ചുപോയി. ഇപ്പോള്‍ നമുക്ക് രക്ഷ വിദേശികളുടെ വരവാണ് അതായത് ടൂറിസം .പക്ഷെ ഉല്ലാസത്തിനും സമാധാനത്തിനും വരുന്ന വിദേശികള്‍ക്ക് ഇന്ന് കേരളം ഒരു ഭീകര നാടായി മാറിക്കഴിഞ്ഞു. അക്രമവും അഴിമതിയും പീഡനവും വെട്ടിക്കൊലയും അവരെ ഭയപ്പെടുത്തുന്നു.കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നല്ലോ ഒരു മന്ദബുദ്ധിയായ വിദേശ വനിതയെ പീഡിപ്പിച്ചു കൊന്നത് .ഗവണ്‍മെന്റ് പ്രതിയെ പിടിച്ചു ശരിയായ ശിക്ഷയും നല്‍കിയെങ്കിലും ഭയം ഇന്നും വിദേശികള്‍ക്ക് വിട്ടുമാറിയിട്ടില്ല. പിന്നെ നമ്മുടെ നിരന്തര ഹര്‍ത്താലുകളും സമരങ്ങളും മൂലം വിദേശികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം ടൂറിസത്തെ ബാധിക്കുന്നു. അതിനാല്‍ ടൂറിസവരുമാനം പകുതി കുറഞ്ഞു കാണുന്നു.പിന്നെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇടത് ഒരാളെ കൊല്ലും വലത് പിറ്റേ ദിവസം ഹര്‍ത്താല്‍ .വലത് ഒരാളെ കൊല്ലം ഇടത് പിറ്റേ ദിവസം ഹര്‍ത്താല്‍ .വിദേശികളും സ്വന്തം നാട്ടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഗതാഗതക്കുരുക്കുകള്‍ ബന്ദ് ,എല്ലാം കൊണ്ടും കേരളം ഒരു ഭീകര നാടായി മാറിക്കഴിഞ്ഞു.

51 വെട്ട് വെട്ടി മനുഷ്യനെ കശാപ്പു ചെയ്യുന്ന ക്രൂരമായ നടപടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു പാര്‍ട്ടി മാത്രമല്ല എല്ലാ രാഷ്ടീയക്കാരേയും ഞാന്‍ കുറ്റം പറയുകയാണ്. ഉണ്ണി ക്കൈവളരേ വളരേ വളരേ ഉണ്ണിക്കാല്‍ വളരേ വളരേ വളരേ എന്നു താലോലിച്ചു പാട്ടു പാടി വളര്‍ത്തിയ തന്റെ ഓമനക്കുഞ്ഞുങ്ങളെയാണ് അമ്മമാര്‍ക്കു നഷ്ടപ്പെടുന്നത്. തന്റെ മകന്‍ വെട്ടേറ്റു മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ തളരാത്ത അമ്മ ഹൃദയമുണ്ടോ .ഹൃദയം തകരാത്ത അഛന്‍മാരുണ്ടോ.? അങ്ങനെ നമുക്ക് മകനെ നഷ്ടപ്പെടന്നു ഭര്‍ത്താവിനെ നഷ്ടപ്പെടുന്നു 'അല്ലെങ്കില്‍ സോദരനെ നഷ്ടപ്പെടുന്നു. ആര്‍ക്കു വേണ്ടി? നിന്റെ നേതാവിനു വേണ്ടി അവനും അവന്റെ കുടു:ബത്തിനും സുഖിക്കാന്‍ നീ രക്തസാക്ഷിയാകുന്നു 'നിനക്ക് ചിലപ്പോള്‍ ഒരു മ ണ്ഡപവും കുറച്ചു പൂക്കളും മാത്രം .രണ്ടു ദിവസത്തിനകം നീതഴയപ്പെടും പക്ഷെ നിന്റെ അമ്മയും ഭാര്യയും നിത്യവും നിന്നെയോര്‍ത്ത് കണ്ണീര്‍ ചാലുകള്‍ തീര്‍ക്കും. നിന്റെ മക്കളുടെ ഭാവി എവിടെ ?എന്നാല്‍ നിന്റ നേതാക്കന്‍മാരുടെ മക്കള്‍ തിന്നു കൊഴുത്ത് വിദേശത്ത് നല്ല ജോലിയുമായി സന്തോഷിക്കും . അവര്‍ അവധിക്കു വരുമ്പോള്‍ നിന്റെ മക്കളെ അവര്‍ക്കറിയില്ല. അങ്ങനെ നിന്റെ മക്കളെ ഒരു പക്ഷെ അവര്‍ കാറി തുപ്പി യെന്നു വരാം .നീ ആര്‍ക്കു വേണ്ടി കൊടി പിടിച്ചു എന്തിനു വേണ്ടി ഇതാണ് രാഷ്ടീയം .നേതാക്കള്‍ തമ്മില്‍ പോരില്ല അവര്‍ പരസ്പരം വിവാഹക്ഷണക്കത്ത് നല്‍കും പാര്‍ട്ടി കൂടും ആഹ്ലാദിക്കും. നിന്റെ വീടും കുടുംബവും നശിച്ചു .ഇടതും വലതും മാറി മാറി ഭരിച്ചിട്ടെന്തു നേടി .രണ്ടു ഉലക്ക , ഇന്നു രണ്ടു യുവാക്കള്‍ വെട്ടേറ്റു മരിച്ചു .

പാര്‍ട്ടി ഏതായാലും വെട്ടിക്കൊല രാഷ്ട്രീയം അവസാനിപ്പിക്കണം' നായനാര്‍ ഭരിക്കുന്ന സമയത്താണ് എന്നു തോന്നുന്നു പോലീസുകാര്‍ക്ക് യൂണിയനുണ്ടാക്കി .കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും പോലീസ് വിഭാഗങ്ങളുണ്ട് അതാണ് ഏറ്റവും വലിയ ദൂഷ്യം .പോലീസ് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെ നീതി നടപ്പില്‍ വരുത്തും. കോണ്‍ഗ്രസ് കാരനെ കൊല്ലുന്നവനെ കമ്മ്യൂണിസ്റ്റു പോലീസുകാരന്‍ രക്ഷിക്കും .കമ്മൂണിസ്റ്റുകാരനെ കൊല്ലുനവനെ കോണ്‍ഗ്രസ്സു പോലീസുയൂണിയന്‍ രക്ഷിക്കം. പിന്നെ നാട് എങ്ങനെ ഗുണം പിടിക്കും. ജയിലില്‍ കിടക്കുന്ന ഓരോ ക്രമിനലുകളും ഒരോ പാര്‍ട്ടിക്കാരുടെ സ്വന്തം അതിനാല്‍ അവര്‍ അവിടെ സുഖിക്കുന്നു. സുഖമായി പരോളില്‍ ഇറങ്ങി വരുന്നു' വരുമ്പോള്‍ പുറത്ത് വലിയ സ്വീകരണം. വീണ്ടും അടുത്ത കൊല അവന്‍ വീണ്ടും മുന്തിയ സെല്‍ഫോണുമായി വീണ്ടും ജയിലേക്ക് സുഖ ഭക്ഷണം നല്ല മദ്യം വീണ്ടും പരോളിനു വരുമ്പോള്‍ വിവാഹം അല്ലങ്കില്‍ പെണ്ണ് മദ്യം ഇങ്ങനെ പോകും.

ഇതില്‍ ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ജനമെന്ന കഴുതകളെ മാത്രം കുറ്റം പറഞ്ഞാല്‍ മതി. എന്തൊക്കെയായാലും ഈ വെട്ടിക്കൊല രാഷ്ട്രീയം എല്ലാ പാര്‍ട്ടിക്കാരും ഉപേക്ഷിക്കണം .നാട്ടില്‍ ഭീകരത വളര്‍ത്തരുത് ഇനിയും ഒരമ്മമാര്‍ക്കും തന്റെ മക്കളെ ചൊല്ലി ക്കരയരുത്. എങ്കില്‍ നമുക്ക് ഒരു പുതിയ പാര്‍ട്ടി തുടങ്ങിയാലോ? അഴിമതിയും കൊലപാതകവും തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ .അതിന് നാം ബോധവാന്‍മാരാകേണ്ടിയിരിക്കുന്നുവെന്ന് ഉല്‍ബോധിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക