Image

സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസ്സില്‍

പി.പി. ചെറിയാന്‍ Published on 25 February, 2019
സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസ്സില്‍
വാഷിംഗ്ടണ്‍: സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ അമേരിക്കയിലേക്ക്!
സൗദി പ്രിന്‍സസ് റീമാ ബിന്റ് ബണ്ടര്‍ അല്‍ സദ്(Reema Bint Bandar Al Saud)(43) സൗദി അറേബ്യയുടെ അമേരിക്കന്‍ അംബാസിഡറായി നിയമിതനായ വിവരം ഫെബ്രുവരി 23 ശനിയാഴ്ചയായിരുന്നു സൗദി ഭരണകൂടം ഔദ്യോഗികമായി പുറത്തു വിട്ടത്. അന്നു തന്നെ ഇവര്‍ അംബാസിഡറായി ചുമതയേല്‍ക്കുകയും ചെയ്തു.

റീമയുടെ പിതാവ് സൗദിയുടെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്നു. 20 വര്‍ഷമാണ് അദ്ദേഹം അംബാസിഡര്‍ പദവി വഹിച്ചത്.

1975 മുതല്‍ 2005 വരെ പിതാവുമൊത്ത് റീമാ വാഷിംഗ്ടണിലാണ് താമസിച്ചിരുന്നത്.
ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു.

സൗദി റോയല്‍ ഫാമിലി അംഗമായ റീമാ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമെന്ന പദവി വരെ നേടിയെടുത്തിട്ടുണ്ട്.
സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിട്ടിയുമായി സഹകരിച്ചു സ്ത്രീകളെ കായിക രംഗത്തേക്കാകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റീമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2012 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഇവര്‍ രണ്ടു കുട്ടികളുടെ മാതാവാണ്.

സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസ്സില്‍
സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസ്സില്‍
സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസ്സില്‍
Join WhatsApp News
Me2 2019-02-25 06:58:03
ഈ നിയമനം കൊണ്ട് (നൂറ്റാണ്ടുകളായി സ്ത്രീകളെ അടിച്ചമർത്തി ഭരിക്കുന്ന സൗദികൾ സ്ത്രീകൾക്ക് അല്പം സ്വാതന്ത്ര്യം നൽകി ലോകത്തിന്റ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് ) കഷോഗിയുടെ  കുലപാതകത്തിൽ സൗദി രാജകുമാറാനുള്ള പങ്ക് തുടച്ചു നീക്കാം എന്ന്, സൗദി അറേബ്യാൻ ഏകചക്രാധിപതി വിശ്വസിക്കുന്നുണ്ടെങ്കിൽ, ഒരുപക്ഷെ ട്രംപും അയാളുടെ വിഡ്ഢികളായ മൂടുതാങ്ങികളും അതിനെ സ്വാഗതം ചെയ്തിരിക്കും . പക്ഷെ നീതിബോധമുള്ള ഒരുത്തരും  അതിന് കൂട്ട് നിൽക്കില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക