മനസ്സേ!
നീ പറയുന്നു
നിനക്കീ വഴി കടന്നാണ്,
രാവിനെക്കടന്നാണ്,
നീലനീലാകാശത്തെ
കടന്ന് നിലാവിന്റെ
പാതയും കടന്നാണ്
പോകേണ്ടതിനി, ഞാനീ
ജാലകം തുറക്കുന്നു
എന്റെയോര്‍മ്മയില്‍
നിന്നുമായിരം വെണ്‍
പ്രാവുകള്‍ പറന്നേറുന്നു
വെളുവെളുപ്പിന്‍
മന്ദാരങ്ങള്‍ വിടരും
കിഴക്കായി,യൊലിവിന്‍
ഇലച്ചാര്‍ത്തിലൂഞ്ഞാലില്‍
സ്വപ്നാടനം.
മനസ്സേ! നിന്നോട് ഞാന്‍
പറഞ്ഞു പറക്കാതെ
പതിയെ പതിയെ നീ
നടക്കൂ, പക്ഷെ നീയീ
പ്രപഞ്ചം ചുറ്റിചുറ്റി
ചിതറിത്തെറിക്കുന്നു.
ഒരോരോ ചുമര്‍ ചിത്രം
ഒരോരോ ലോകങ്ങളായ്
മാറുന്നു, പിന്നെ പെരും
തിര പോലിരമ്പുന്നു.
അരികില്‍ വാതില്‍ക്കലായ്
കുളിരല്ലിരുളാണ്;
ഇരുളിന്‍ ദുര്‍ഭൂതങ്ങള്‍
മിഴിനട്ടിരിപ്പാണ്.
ഉറങ്ങാനാവുന്നില്ല
പടിക്കല്‍ നിന്നും കോല്‍
ത്താഴടര്‍ത്തി വരുന്നുണ്ട്
ഒരോരോ അരൂപികള്‍
നിനക്ക് കാണാമെന്ന്
നീ പറയുന്നു പക്ഷെ
എനിക്കീയിരുള്‍പ്പുഴ
കടന്നേ പോണം,
നിന്നെയിരുത്തി തുഴഞ്ഞു
ഞാനക്കരെ പോകും
നമുക്കവിടെ പാര്‍ക്കാം
നദിക്കരികില്‍ നിന്നെത്തേടി
വരില്ല നീരാളികള്‍, ജല
നീലനാഗങ്ങള്‍.
വാക്കിന്റെ തീപ്പക്ഷികള്‍
ദേശാടനത്തിന്‍ വൃക്ഷ
ക്കൂട്ടങ്ങളതില്‍ വന്ന്
കാത്തുകാത്തിരിക്കുമ്പോള്‍
മനസ്സേ! നിന്നോട് ഞാന്‍
പറയുന്നെന്നെ ചുറ്റി
വരിഞ്ഞുമുറുക്കി നീ
മൗനത്തിലൊതുക്കായ്ക!
വാതിലില്‍ വിലങ്ങിട്ട്
നീയെന്റെ സഞ്ചാരത്തെ
പ്രാണനില്‍ നിന്നും
മെല്ലെയടര്‍ത്താതിരിക്കുക.
ഭയപ്പെട്ടോടിപ്പോയ
പകലെന്നെന്നെ ചൂണ്ടി
പറയും നേരം, സന്ധ്യ
ചിരിക്കുന്നേരം ഞാനീയിരുണ്ട
വാനത്തിന്റെയൊരു
കോണിലായ് സൂര്യനിതേ
പോലുണ്ടെന്നോര്‍ത്ത്
നിലാവായ് മറഞ്ഞിടാം.
ഋതുക്കള്‍ പുഴയേറി
വരുമ്പോള്‍ പഞ്ഞിക്കായ്കള്‍
വിരിഞ്ഞ മരം പോലെ
ചിരിയായ് പറക്കുവാന്‍
ഭൂമിതന്‍ നിറം പകര്‍ന്നെടുത്തു
നമുക്കൊരു ഭൂപടം
വരയ്ക്കുവാന്‍ ശ്രമിക്കാം
പോകാമിനി..
മനസ്സിന്റെ വിവിധ തലങ്ങളായ ,വിക്ഷിപ്തം ,ക്ഷിപ്തം,മൂഢം ,ഏകാഗ്രം ,നിരുദ്ധം ഇതെന്തെന്നറിയാതെ പൊട്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുന്ന ധീരന്റെ ധീരതയുള്ള പ്രലപന പ്രതികരണങ്ങൾ കാണുമ്പോൾ സഹതാപം മാത്രം ! ആനയിൽ അന്ധരെന്നപോലെ(ഏതോ സുഹൃത്ത് ഇവിടെ എഴുതിയ പ്രതികരണം എടുത്തു മാറ്റിയതായി കണ്ടു ) ,ആനയുടെ ചെവി പിടിച്ചു കൊണ്ട് ,ഇതെന്താ ഇത് മുറം.ആനയുടെ കാല് പിടിച്ചു കൊണ്ട് ഇതെന്താ ,ഇത് തൂണ് ,ആനയുടെവാല് പിടിച്ചുകൊണ്ട് ,ഇതെന്താ ഇത് ചൂല് എന്ന് പറയുന്ന പോലെയാണ്.മൂഢ മനസ്സിൽ നിന്നും അടർത്തിയെടുത്ത ഒരു മൂഢ കവിത !
(ഡോ.ശശിധരൻ)
മാട കടയുടെ മുന്നിലെ വിമര്‍ശകന്‍- ഓര്‍മ്മ ഉണ്ടോ നാട്ടിലെ പെട്ടിക്കടയുടെ മുന്നില്‍ സ്ഥിരം കുറ്റികള്‍, അവര്‍ ആയിരുന്നു പരിസര നിരീക്ഷണം നടത്തുന്ന ക്യാമറകള്‍. ഇവരുടെ മുന്നില്‍ പെടുന്നവയെ എല്ലാംതന്നെ അവര്‍ നെഗറ്റിവ് വേവില്‍ ചെറുത് ആക്കാന്‍ കമന്‍റ് അടിക്കും. ഇവര്‍ അവരുടെ വീട്ടില്‍ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നവര്‍ ആണ്. അതാണ് അവര്‍ മാട കടയുടെ മുന്നില്‍ റിഹാബ് ചെയ്യുന്നത്. ഇവരെ കൊണ്ട് ആര്‍ക്കുംതന്നെ യാതൊരു പ്രയോചജനവും ഇല്ല. മാട കടക്കാരന്‍റെ കസ്റ്റമേഴ്സ് കുറയും എന്ന് മാത്രം അല്ല, വെറുതെ പരദൂഷണം പരത്തുകയും ചെയ്യും. നല്ല ദമ്പതികള്‍ ഇവരുടെ മുന്നില്‍ പെട്ടുപോയാല്‍ ലയിങ്ങിക ശേഷി നഷ്ട പെട്ട ഇവര്‍ക്ക് വല്ലാതെ വെകിളി ഇളകും. ഇതുപോലെത്തന്നെ ആണ് ഇ മലയാളിയിലെ കുറെ സ്ഥിരം എഴുത്തുകാരും കമന്‍റെ എഴുത്തുകാരും. വിദ്വേഷം വിതക്കുന്ന ഇവരെ വിലക്കണം. ഇവരുടെ പേര്‍ വിവരം അടുത്തതില്‍.- നാരദന്‍,ഖുയുന്‍സ്.NY
ഒരു ഗുരു ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് എന്റെ ശിക്ഷ്യനാണ് എന്ന് പറയുന്നതോടെ ഗുരു അവിടെ മരിക്കുന്നു.എന്നാൽ ഒരു ശിക്ഷ്യൻ ഒരാളെ ചൂണ്ടികാണിച്ചുകൊണ്ട് ഇതെന്റെ ഗുരു എന്ന് പറയുമ്പോൾ അവിടെ ഒരു ഗുരു ജനിക്കുന്നു. എന്റെ ഗുരുവാകാനുള്ള യോഗ്യതയില്ല താങ്കൾക്ക് !വ്യക്തി വിരോധം ആരോടുമില്ല.സുധീറിന് വിമർശിക്കുമ്പോൾ മാത്രം ഈ വ്യക്തി വിരോധം എവിടെ നിന്നും വരുന്നുവെന്ന് അറിവില്ല.എന്താ അയാളുടെ എഴുത്തിനെ വിമർശിക്കാൻ പാടില്ലെ ?നിങ്ങൾ എന്ത് സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവോ അതെ സ്വാതന്ത്ര്യം എന്നെയും ഉപയോഗിക്കാൻ അനുവദിക്കണം.അതാണ് മനുഷ്യന്റെ ഹൃദയ സിംഹാസനത്തിനുള്ളിലെ ഏറ്റുവും അടിത്തട്ടിലുള്ള അങ്ങേയറ്റത്തെ ധർമ്മം.നിങ്ങൾ എന്നെ ഡോ.ശശിധരൻ എന്ന് വിളിക്കുമ്പോൾ അതേ സ്വാതന്ത്ര്യം തിരിച്ചു ഉപയോഗിച്ചു നിങ്ങളുടെ പേര് വിളിക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നുണ്ടോ ?ഇവിടെയാണ് വിദ്യാഗ്രഹണവും വിദ്യാധാരണവും തമ്മിലുള്ള അടിസ്ഥാനപരമായ ആത്മീയബന്ധം ഒളിഞ്ഞിരിക്കുന്നത് !ഏകാഗ്രമനസ്സാണ് മനസ്സിന്റെ സമനില !
(ഡോ.ശശിധരൻ)