പുതുശ്ശേരിക്കുണ്ടിലെ പുല്ലാനി കാട്ടിലോ പാടുന്ന പൂങ്കുയില്‍ താളത്തിനൊപ്പിച്ച് പാട്ടൊന്നു മൂളുവാന് കുഞ്ഞിന് മനം പോലെ ഇന്നിതാ വീണ്ടും ഉള്ളം കൊതിക്കുന്നു...
കാലത്തിന് രഥചക്രം ഓടിമറയുന്നു നനു നനുത്തൊരാ മഞ്ഞിന് പുതപ്പിനാല്‍ ഇന്നിനെ വീണ്ടും ഓര്മ്മകളാക്കുവാന്....
തിരികെ നടന്നു കയറാന്‍ കഴിയാതെ കിതച്ചു നില്ക്കുന്നു ഞാനുമാ പടവില്‍ കയ്യെത്തിപിടിക്കാന്‍ കഴിയാതെ പോയൊരാ നിനവിലെ കനവായ് തീരുന്നതത്രയും.......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ബാല്യകാലത്തെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ മായാത്ത മധുര സ്മരണകളുടെയും സ്നേഹത്തിന്റെയും കനകരശ്മികൾ ഇന്നും ആത്മാവിൽ അണയാതെ നിന്ന് കൊണ്ട് ഒരു സ്വസ്ഥതയുടെ അസ്വസ്ഥത കെടാതെ പ്രകാശിച്ചു പ്രസരിപ്പിക്കുവാൻ ജയശ്രീയുടെ ഈകവിതക്ക് കഴിഞ്ഞിട്ടുണ്ട്.അകംകൃത സാഹിത്യത്തിന്റെ വൈകാരികമായ സ്ത്രൈണസൗന്ദര്യം പരത്തുക മാത്രമല്ല പുറംകൃത സാഹിത്യത്തിന്റെ വൈചാരിക മനോഹാരിതയിലേക്ക് ഈക്കവിത വെളിച്ചംവീശുകയും ചെയ്യുന്നുണ്ട് .
(ഡോ.ശശിധരൻ)