Image

കോണ്‍ഗ്രസിന്‍റെ പ്രത്യുപകാരം; ഉത്തര്‍പ്രദേശില്‍ ഏഴു സീറ്റുകളില്‍ മത്സരിക്കില്ല

Published on 17 March, 2019
കോണ്‍ഗ്രസിന്‍റെ പ്രത്യുപകാരം; ഉത്തര്‍പ്രദേശില്‍ ഏഴു സീറ്റുകളില്‍ മത്സരിക്കില്ല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ചു കോണ്‍ഗ്രസ്. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനായി ഏഴു സീറ്റ് കോണ്‍ഗ്രസ് ഒഴിച്ചിടും. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ അറിയിച്ചു.

എസ്പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ മത്സരിക്കുന്ന കനൗജ്, ആര്‍എല്‍ഡിയുടെ അജിത് സിംഗ്, ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകള്‍, മായാവതി മത്സരിക്കുന്ന മണ്ഡലം എന്നിവയാണ് കോണ്‍ഗ്രസ് ഒഴിച്ചിടുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ മായാവതി-അഖിലേഷ് കൂട്ടുകെട്ട് അഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു ജനവിധി തേടുമെന്ന് അറിയിച്ചിരുന്നു. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മത്സരിക്കാനാണ് എസ്പി-ബിഎസ്പി ധാരണ. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയും സഖ്യം ഒഴിച്ചിട്ടു.

നേരത്തെ, യുപിയില്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ ധാരണയായിരുന്നെങ്കിലും, ഡിസംബറില്‍ നടന്ന ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളോടെ മായാവതി കോണ്‍ഗ്രസുമായി അകലുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക