Image

കേരളത്തില്‍ ബി.ജെ.പി ആദ്യസീറ്റ്‌ നേടുമെന്ന്‌ ടൈംസ്‌ നൗ സര്‍വേ

Published on 18 March, 2019
 കേരളത്തില്‍ ബി.ജെ.പി ആദ്യസീറ്റ്‌ നേടുമെന്ന്‌  ടൈംസ്‌ നൗ സര്‍വേ


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ആദ്യസീറ്റ്‌ നേടുമെന്ന്‌ ടൈംസ്‌ നൗ വി.എം.ആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും സമരങ്ങളും യു.ഡി.എഫിനായിരിക്കും നേട്ടമാകുകയെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിന്‌ തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ ടൈംസ്‌ നൗ പോള്‍ ട്രാക്കര്‍ തയ്യാറാക്കിയത്‌.

യു.ഡി.എഫ്‌ 16 സീറ്റുകളുമായി മികച്ച വിജയം നേടും. എല്‍.ഡി.എഫിന്‌ 3 സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന്‌ അക്കൗണ്ട്‌ തുറക്കും, ഒരു സീറ്റ്‌ നേടുമെന്നാണ്‌ പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നത്‌.

എല്‍.ഡി.എഫിന്റെ വോട്ട്‌ വിഹിതം വലിയ തോതില്‍ ഇടിയുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. ശബരിമല പ്രക്ഷോഭം ശക്തമായ എല്‍.ഡി.എഫ്‌ വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്‌. എല്‍,ഡി,എഫിന്‌ അനുകൂലമായിരുന്ന ഹിന്ദു വോട്ട്‌ ബാങ്ക്‌ ഇത്തവണ എതിരായി തിരിയുമെന്നാണ്‌ ടൈംസ്‌ നൗ വിലയിരുത്തല്‍.

ജനുവരിയില്‍ ടൈംസ്‌ നൗ തന്നെ പുറത്തു വിട്ട പോള്‍ സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ പുതിയ പോള്‍ ട്രാക്കര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക