Image

ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി

Published on 22 March, 2019
ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു.

99 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്. നിയമസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഒഡീഷയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചിരുന്നു.

ഒഡീഷയില്‍ ആകെ 147 നിയമസഭാ മണ്ഡലങ്ങളും 21 ലോക്സഭാ മണ്ഡലങ്ങളുമാണ് ഉള്ളത്.

ഇത്തവണ ഒഡീഷയില്‍ കരുത്തു കാട്ടാനുറച്ചാണ് ബിജെപി. വളരെ കരുതലോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കുന്നത്. കൂറുമാറി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണനയും പാര്‍ട്ടി നല്‍കുന്നുണ്ട്.

ബിജു ജനതാ ദളില്‍നിന്നും കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ദാമോദര്‍ റൗത്, കുസും റ്റെറ്റെ എന്നിവര്‍ക്ക് സീറ്റ് ലഭിച്ചു. കൂടാതെ, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന, സാലിപുര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംഎല്‍എ പ്രകാശ്‌ ബെഹ്റ അതെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 10 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ ബിജു ജനതാദളിനെതിരെ (ബിജെഡി) കടുത്ത പോരാട്ടത്തിനാണ് ബിജെപി ഇറങ്ങുന്നത്.

ബിജെഡിയുടെ രണ്ടു എംപിമാരും ചില എംഎല്‍എമാരുമടക്കം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു മുതല്‍ക്കൂട്ടാണ്.

ഏപ്രില്‍ 11, 18, 23, 29 തീയതികളിലാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക