Image

പൊള്ളാച്ചി പീഡനത്തിനിരയായവരെയും നയന്‍ താരയെയും അപമാനിച്ച്‌ നടന്‍ രാധാരവി

Published on 24 March, 2019
പൊള്ളാച്ചി പീഡനത്തിനിരയായവരെയും നയന്‍ താരയെയും അപമാനിച്ച്‌ നടന്‍ രാധാരവി

യന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെ, പൊള്ളാച്ചി പീഡന കേസിനെക്കുറിച്ചും നയന്‍താരയ്ക്കുമെതിരെ നടന്‍ രാധാരവി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശമായിരുന്നു രാധാരവി നടത്തിയത് മാത്രമല്ല,'ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുള്ളതുകൊണ്ട് എന്തും എവിടെയും വച്ച്‌ ആളുകള്‍ക്ക് ഷൂട്ട് ചെയ്യാമെന്നും ഇതിന് വലിയ ക്യാമറയുടെ ആവശ്യമില്ലന്നും. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.' എന്നായിരുന്നു പൊതു വേദിയില്‍ രാധാരവി സംസാരിച്ചത്.

ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍, ബിഗ് ബജറ്റ് ആണോ സ്‌മോള്‍ ബജറ്റ് ആണോ എന്ന് ആളുകള്‍ക്ക് മനസ്സിലാവില്ലെന്നും. ഒരു സ്മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണെന്നും' രാധാരവി പറഞ്ഞു.

മാത്രമല്ല, സിനിമയുടെ പ്രചരണത്തിനെത്താതിരുന്ന നയന്‍ താരയെക്കുറിച്ചും രാധാരവി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. നയന്‍താരയെ സൂപ്പര്‍താരങ്ങളുമായി താരതമ്യം ചെയ്യരുതെന്നും പ്രത്യേകിച്ച്‌ തമിഴിലെ സൂപ്പര്‍ താരങ്ങളോട് ഉപമിക്കരുതെന്നും അവര്‍ മഹാത്മാക്കളാണെന്നും രാധാരവി കൂട്ടിച്ചേര്‍ത്തു. 'അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും.

തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. ഇന്ന് അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും കുഴപ്പമില്ല, ആര്‍ക്കും ഇവിടെയും സീതയാകാം'- രാധാ രവി കടുത്ത ഭാഷയില്‍ പറഞ്ഞു. എന്നാല്‍ സംഭവം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ രാദാ രവിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മനുഷ്യത്വ രഹിതമായ വിമര്‍ശനങ്ങള്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക