Image

അഡ്വ ഇന്ദുലേഖ ജോസഫ് ചര്‍ച്ച് ആക്ടിനെപറ്റി പ്രവാസികളോട് സംസാരിക്കുന്നു

ചാക്കോ കളരിക്കല്‍ Published on 29 March, 2019
അഡ്വ ഇന്ദുലേഖ ജോസഫ് ചര്‍ച്ച് ആക്ടിനെപറ്റി പ്രവാസികളോട് സംസാരിക്കുന്നു
ഏപ്രില്‍ 10, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പതിനാറാമത് ടെലികോണ്‍ഫെറന്‍സില്‍, ഹൈക്കോടതി അഭിഭാഷകയും സഭാനവീകരണ പ്രസ്ഥാനങ്ങളുമായും പള്ളിനിയമം സര്‍ക്കാര്‍ പാസാക്കണമെന്ന് വാദിക്കുന്നവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഡ്വ ഇന്ദുലേഖ ജോസഫ് 'എന്തുകൊണ്ട് സഭാനേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്. 

ക്രൈസ്തവസഭകളുടെ വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സംബന്ധിച്ച ഒരു കരടുനിയമം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌ക്കരണകമ്മീഷന്‍ 2009-ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാരിന് ശിപാര്ശ ചെയ്തിരുന്നു. ജനാധിപത്യപരമായ പള്ളിഭരണസമ്പ്രദായം വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു, ആ ശിപാര്‍ശ. ആ ബില്ലിന്റെ യോഗ്യത, ഗുണം, നിയമവശങ്ങള്‍ മുതലായവ പരിശോധിക്കേണ്ടതിനുപകരം ബില്ലിനെ അപ്പാടെ സഭാധികാരം എതിര്‍ത്തു. ഒരു സാധാരണ വിശ്വാസിക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. 

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനില്‍നിന്നും ബില്ല് നിയമസഭയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലായെന്ന് വാക്കാലുള്ള ഉറപ്പ് കിട്ടുകയും നിയമപരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്നും ബില്ലിന്റെ ഡ്രാഫ്റ്റ് നീക്കം ചെയ്തതിനുശേഷമെ മെത്രാന്മാര്‍ സമാധാനിച്ചൊളു. ഭാവിയില്‍ ഈ ബില്ല് വീണ്ടും പൊങ്ങിവരുമോയെന്ന ആശങ്ക മെത്രാന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആ കാര്യം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്ത് പറയുകയും ചെയ്തു.

 'നാളയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്' (മത്ത. 6: 34) എന്ന യേശുവചനംപോലും മറന്നുപോകുന്ന മെത്രാന്മാര്‍!
പൗരത്യകാനോന്‍നിയമം പ്രാബല്യത്തില്‍ വന്നതോടെ (1992) നമ്മുടെ പൂര്‍വീകര്‍ നേര്‍ചയായും ദാനമായും നല്‍കി സ്വരൂപിച്ച പള്ളിസ്വത്തിന്റെ നടത്തിപ്പിന് ഇടവകക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന സ്ഥിതിയിലായി. പൊതുയോഗവും പള്ളിക്കമ്മറ്റിയും വികാരിയച്ചന്റെ വെറും ഉപദേശകസമിതികളായി തരം താഴ്ത്തപ്പെട്ടു. 

മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളി സ്വത്തു ഭരണത്തിലെ ജനാധിപത്യം പൂര്‍ണമായും നഷ്ടമായി. പള്ളികളിലും രൂപതകളിലും കണക്കില്ലാത്ത വരുമാനമായതോടെ പുരോഹിതരുടെ അഹന്തയും ഹുങ്കും വര്‍ദ്ധിച്ചു. വഴിപിഴച്ച ജീവിതത്തിലേയ്ക്ക് സഭാധികാരികളെ നയിക്കാന്‍ അത് ഇടയാക്കി. സഭയിലെ ധാര്‍മിക അധഃപതനത്തിന് തടയിടാനും ഇടവകക്കാരുടെ ന്യായമായ അധികാരാവകാശങ്ങളെ തിരികെപ്പിടിക്കാനും ചര്‍ച്ച് ആക്ട് നിയമമാകുക അനിവാര്യമായിഭവിച്ചു. 

ആദിമസഭാസമൂഹത്തെ ഒന്നിച്ചുകൂട്ടി, യേശുശിഷ്യന്മാര്‍ ദൈവവചന ശുശ്രൂഷയില്‍ മാത്രം ശ്രദ്ധ കേന്ത്രീകരിക്കുകയും ഭൗതികകാര്യവിചാരച്ചുമതല മറ്റുള്ളവരെ ഏല്പിക്കുകയുമാണ് ചെയ്തത് (അപ്പ. പ്രവ. 6: 1-6). അപ്പോസ്തലപിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന ഇന്നത്തെ മെത്രാന്മാര്‍ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ആ സുവിശേഷം മറന്ന് സ്വത്തിന്റെ കലഹത്തില്‍ വ്യാവൃതരായിരിക്കയാണ്.

അല്മായന്റെ അവകാശവും കടമയുമായ പള്ളികളുടെ ഭൗതികസ്വത്തുഭരണത്തിന് നിയമം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ അല്മായന്റെ പക്ഷത്ത് നിലയുറപ്പിക്കേണ്ട കേരളത്തിലെ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി), അമേരിക്കയിലെ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) തുടങ്ങിയ അല്മായരെ പ്രതിനിധീകരിക്കുന്നുയെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ മെത്രാന്‍ പ്രീണനത്തിനായി മറുകണ്ടം ചാടി പള്ളിനിയമത്തിനെതിരായി പ്രസ്താവനകള്‍ ഇറക്കിയും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും അല്മായരെ ഒറ്റിക്കൊടുക്കുന്നത് ഈ അടുത്തകാലത്ത് നാം കണ്ടതാണ്. 

കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ വി സി സെബാസ്റ്റ്യന്‍ 'നേര്‍കാഴ്ച' എന്ന പ്രസിദ്ധീകരണത്തില്‍ (മാര്‍ച്ച് 26, 2019, പേജ് 26) 'വിവാദമാകുന്ന ചര്‍ച്ച് ബില്‍' എന്ന ലേഖനംതന്നെ ഇതിന് ഉദാഹരണമാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന കരടുബില്ലിനെത്തന്നെ ആക്ഷേപിക്കുന്നതാണ്, ആ ലേഖനം. പള്ളിസ്വത്തുക്കല്‍ ഭരിക്കുന്നത് കാനോന്‍ നിയമപ്രകാരം ഇടവകവികാരിയും രൂപതാമെത്രാനുമാണെന്നുള്ള സത്യത്തെ മറച്ചുവെച്ച് ഉപദേശാവകാശം മാത്രമുള്ള അല്മായരാണ് എന്ന പച്ചക്കള്ളം എഴുതാന്‍ അഡ്വ സെബാസ്റ്റ്യന് ഒരു മടിയുമില്ല. കാരണം മെത്രാന്‍ സംരക്ഷകര്‍ കലക്കവെള്ളത്തില്‍ നീന്‍പിടിക്കാന്‍ മിടുക്കരും ആത്മാര്‍ത്ഥത തൊട്ടുതേച്ചിട്ടില്ലാത്തവരുമാണ്.

 ക്രിസ്തുവിരുദ്ധവും അധികാരപ്രമത്തവുമായ ഒരു ചട്ടക്കൂട്ടിലേയ്ക്കു ദൈവജനത്തെ മെരുക്കിയെടുക്കുന്ന ആധികാരിക നീക്കത്തില്‍നിന്നും സഭാപൗരരെ മോചിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്ന അല്മായപ്രമുഖരും അല്മായസംഘടനകളും മെത്രാന്മാര്‍ക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള ഉപകരണങ്ങളായി അധഃപതിക്കുന്നതാണ് അതിനു കാരണം. അത്തരം വ്യക്തികളെയും സംഘടനകളെയും ഈയവസരത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതാണ്.

 ഈ സാഹചര്യത്തിലാണ് സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ ജന്മംകൊണ്ട കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സ്വാതന്ത്രസംഘടനയുടെ പ്രസക്തി നാം മാനസ്സിലാക്കേണ്ടതും ആ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതും.

മാമോനെ കൈയ്യടക്കി അതില്‍ കടിച്ചുതൂങ്ങി കിടക്കാന്‍ സഭാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെയും കാരണങ്ങളെയുംപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ശ്രീമതി ഇന്ദുലേഖ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുമെന്ന് കരുതാം.

ടെലികോണ്‍ഫെറെന്‍സിന്റെ വിശദ വിവരങ്ങള്‍:
ഏപ്രില്‍ 10, 2019, ബുധനാഴ്ച (April 10, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Join WhatsApp News
ഒരു വിശ്വാസി 2019-03-29 08:01:26
അഡ്വ. ഇന്ദുലേഖ ക്രിസ്ത്യാനിയാണോ? മാമ്മോദീസ മുങ്ങിയിട്ടുണ്ടോ? ഇടവക പള്ളിയുടെ പേര് അറിയാമോ?
ചോദിക്കാൻ കാരണം കത്തോലിക്കാ സഭയെ താറടിക്കുക ഒരു കരിയർ ആയി കൊണ്ട് നടക്കുന്നവരുമായുള്ള ബന്ധമാണ്.
സഭാ കാര്യങ്ങൾ ഭൂരിപക്ഷം വിശ്വാസികളും തീരുമാനിച്ച്‌ കൊള്ളാം. വഴിയേ പോകുന്നവർ സഭാ സ്വത് ഭരിക്കണ്ട.പിന്നെ നിരന്തരം കേസും പുക്കാറും. സഭയെ ദുര്ബലപ്പെടുത്താനുള്ള നല്ല വിദ്യ. അതങ്ങു മനസിലിരിക്കട്ടെ.
സഭാ സ്വത് സ്വകാര്യ സ്വത്താണ്~. അത് ഭരിക്കാൻ പ്രത്യേക നിയമം വേണമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. അംബാനിയുടെ സ്വത് ഭരിക്കാനും ഒരു ആക്ട് ആയാലോ?
ഒരു വിശ്വാസി 
JOHN 2019-03-29 14:39:23
നീതിക്കുവേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർഎന്ന് ഉരുവിടുന്നതല്ലാതെ സഭ നീതി നടപ്പിലാക്കുന്നില്ല പകരം നിഷേധിക്കുന്നു. നിഷ്കരുണം ചവിട്ടി അരക്കപ്പെടുന്ന നിരാലംബരായ കന്യാസ്ത്രീകൾക്ക് വേണ്ടി ശബദം ഉയർത്തുന്ന ഇന്ദുലേഖ ഫിലിപ്പ് ഒരു മാലാഖ ആണ്. മാമോദീസാ മുങ്ങിയില്ലെങ്കിലും പള്ളിയിൽ മെമ്പർഷിപ് അടച്ചില്ലെങ്കിലും പ്രവർത്തികൾ കൊണ്ട് അവർ ക്രിസ്ത്യാനി, യഥാർത്ഥ ക്രിസ്ത്യാനി തന്നെ.  ഒരു അഭിഭാഷിക എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹി. ബിഗ് സല്യൂട്ട് ഇന്ദുലേഖ.
Joseph 2019-03-29 22:52:21
'ഇന്ദുലേഖ മാമ്മോദീസ മുങ്ങിയോ' എന്ന് 'വിശ്വാസി' എന്ന പ്രതികരണക്കാരന്റെ സംശയത്തിന്റെ കാരണം എന്താണ്? മീനച്ചിലിലെ വളരെ പുരാതനമായ ഒരു കത്തോലിക്ക കുടുംബത്തിൽ വളർന്ന ഒരു കുട്ടിയാണ് ഇന്ദുലേഖ. അവരുടെ പിതാവ് കത്തോലിക്കരുടെ പ്രസിദ്ധമായ അരീത്ര സെന്റ് ജോർജ് കോളേജിലെ ഇംഗ്ളീഷിന്റെ സീനിയർ പ്രൊഫസറെന്നും അറിയുക! ഈ കുടുംബം ഒന്നാകെ സഭാ നവീകരണത്തിനുവേണ്ടി ശ്രമിക്കുന്നു. സഭാസ്വത്തുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന പൗരാഹിത്യത്തിനെതിരെയും ശബ്ദം ഉയർത്തുന്നു. ഭൂമി മാഫിയ അഭിഷിക്തർക്കെതിരെയും കൊടി പിടിക്കുന്നതിൽ മുമ്പിലുണ്ടായിരുന്നു. പുരോഹിതരുടെ കുമ്പസാര ചൂഷണം അവസാനിപ്പിക്കാൻ കർദ്ദിനാൾ ആലഞ്ചേരിയുടെ അരമനയ്ക്ക് മുമ്പിൽ കുത്തിയിരുപ്പും പ്രകടനവും നടത്തിയിരുന്നു. അങ്ങനെ ഇന്ദുലേഖയെപ്പറ്റി എഴുതാൻ ധാരാളം!   

ശ്രീമതി ഇന്ദുലേഖ ആധികാരികമായി ചർച്ച് ആക്റ്റിനെപ്പറ്റി സംസാരിക്കാൻ കഴിവുള്ള ഒരു യുവതിയാണ്. സഭയും പുരോഹിതരും അഭിഷിക്തരും ഒന്നുപോലെ ഭയപ്പെടുന്ന ഗർജിക്കുന്ന ഒരു സിംഹക്കുട്ടിയെന്നും പറയാം. ചെറുപ്രായത്തിൽ കോളേജിൽ പഠിക്കുന്ന കാലം പുരോഹിതർക്ക് അപ്രിയമായ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിന്റെ പേരിൽ അവർ ഒന്നടങ്കം ഇന്ദുലേഖയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പരീക്ഷയുടെ ഹാൾ ടിക്കറ്റ് തടഞ്ഞു വെച്ചപ്പോൾ കേസുമായി സുപ്രീം കോടതി വരെ  പോയിരുന്നു. പൂഞ്ഞാറിൽ ശ്രീ പി.സി.ജോർജിനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയുമുണ്ടായി. സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാനു ശേഷം കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന ഒരു താരം കൂടിയാണ് ശ്രീമതി ഇന്ദുലേഖ. നാലു വർഷങ്ങൾക്കു മുമ്പ് അവരെപ്പറ്റി ഒരു ലേഖനം എഴുതി ഇ-മലയാളിയിൽ പ്രസിദ്ധീകരിച്ച ലിങ്ക് ഇവിടെ ചേർക്കുന്നു. 

http://emalayalee.com/varthaFull.php?newsId=120605
Viswasi 2019-03-29 23:50:46
പള്ളിയിൽ പോകുകയും കുമ്പസാരിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് ഒരാൾ കത്തോലിക്കാനാകുന്നത്.  അതില്ലാത്തവരാണ് ചർച്ച ആക്ട് എന്ന് പുലമ്പുന്നത് 
അവർ ച്യ്തണ്ടിക്കാട്ടുന്നത് ദേവസവം ബോർഡും വഖഫ് ബോർഡുമാണ്.  അത് രണ്ടും രാജാവിന്റേതോ പൊതു സ്വത്തോ  ആയിരുന്നു.  കുടുംബ ക്ഷേത്രമൊന്നും ദേവസവം ബോർഡിന്റെ കീഴിൽ വരുന്നില്ല 
സഭയുടെ സ്വത്ത്‌ സ്വകാര്യ സ്വത്താണ്. അതന്റെ കാര്യം വ്ശ്വസികൾ നോക്കിക്കൊള്ളും. സഭയെ തകർക്കാൻ ഇറങ്ങിയിരിക്കുന്നവർ നോക്കണ്ട 
സഭാ സ്വാത് ഭരിക്കുന്ന വൈദികൻ അതിനു യോഗ്യത ആർജിച്ച ആളാണ്‌.  അത് പോലെ മെത്രാനും.  അതിൽ ഒന്നോ രണ്ടോ പുഴുക്കുത്ത്  ഉണ്ടാകാം. അതുകൊണ്ട് കേരളത്തിൽ മാത്രം എല്ലാം അങ്ങ് നിയന്ത്രിക്കാമെന്നു കരുതരുത്. 
ആർക്കും വൈദികനാകാം. അല്ലാതെ അതിനു ജന്മാവകാശം ആർക്കുമില്ല.  അത് കൊണ്ട് സഭയെ വെറുതെ വിടുക. 
സഭ നിലനിക്കുന്നത് ഈ പുരോഹിതരിലൂടെയാണ് 
വൈകാതെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്ന ലക്ഷണമുണ്ട്. അതേപ്പറ്റി  ആലോചിക്ക് 

visvaasi 2019-03-30 07:39:31
ചർച്ച് ആക്ടിനെപ്പറ്റി സംസാരിക്കാനുള്ള സമയമാണോ ഇത്? ഈ ഇലക്ഷൻ കഴിഞ്ഞു ബി.ജെ.പി അധികാരത്തിൽ തുടർന്നാൽ ചർച്ച്   ഇന്ത്യയിൽ ഉണ്ടാവുമോ? അതൊന്നും ഇക്കൂട്ടർക്ക് പ്രശ്നമല്ല.
സഭാ സ്വത്തിന്റെ കാര്യം സഭാ മക്കൾ തീരുമാനിക്കും. മറ്റുള്ളവർ വിഷമിക്കണ്ട 
നീര്‍ പോലെ വിശ്വാസി 2019-03-30 08:11:25
വിശ്വാസി എന്തിനു ഇങ്ങനെ നീര്‍ പോലെ കടിച്ചു തൂങ്ങുന്നു. BJP യെ സപ്പോര്‍ട്ട് ചെയ്യുന്നത് മെത്രാന്മാര്‍ തന്നെ അല്ലേ? കേ കോ. മു.ലീഗ്  മുതലായ മത രാഷ്ട്രീയകാര്‍ ഇല്ലാതെ അയാല്‍  കേരളത്തില്‍ നിന്നും BJP ഓടും. വിവരം ഉള്ള ഒരു ഹിന്ദുവും BJP യെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് കൂടി ഓര്‍ക്കുക. മെത്രാന്മാര്‍ ആണ് കേരള രാഷ്ട്രീയം ഇത്ര പരിതാപകരം ആക്കിയത്.-
JEJI 2019-03-30 12:18:48
വിശ്വാസി എന്ന ക്രിസ്ത്യൻ മത മൗലികവാദി ആണ് ബി ജെ പി അല്ലാത്തവരെ പോലും ബി ജെ പി യിലേക്ക് ആകർഷിക്കുന്നത്. അടുത്ത പത്തുകൊല്ലം ബി ജെ പി ഭരിച്ചാലും ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പേടിക്കേണ്ടത്  വിദേശ പണം വാങ്ങുന്ന മത പരിവർത്തന മാഫിയ ആണ്. ന്യൂ ജെനറേഷൻ രോഗശാന്തി ഉടായിപ്പുകാർ. ബി ജെ പി യെ ആശയപരമായി എതിർക്കുക അവരുടെ ഭരണ കൊട്ടങ്ങളെ തുറന്നു കാണിക്കുക. അതല്ലാതെ പുലി വരുന്നേ പുലി വരുന്നേ എന്ന്  2014 ഇൽ ഇതുപോലെ മുസ്ലിം ക്രിസ്ത്യൻ മത ഭ്രാന്തന്മാർ ബി ജെ പി വന്നാൽ എല്ലാവരെയും ഓടിക്കും എന്ന് പറഞ്ഞു അമിത മോഡി വിരോധം പ്രചരിപ്പിച്ചതു ബി ജെ പി ക്കാന് നേട്ടമുണ്ടായത് എന്നോർക്കുക.         
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക