Image

രാഹുലിനെ ലേസര്‍ തോക്ക്‌ ഉപയോഗിച്ച്‌ അപായപ്പെടുത്താന്‍ ശ്രമം; കോണ്‍ഗ്രസ്‌ പരാതി നല്‍കി

Published on 11 April, 2019
രാഹുലിനെ ലേസര്‍ തോക്ക്‌ ഉപയോഗിച്ച്‌ അപായപ്പെടുത്താന്‍ ശ്രമം; കോണ്‍ഗ്രസ്‌ പരാതി നല്‍കി

ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍ രശ്‌മികല്‍ ഉപയോഗിച്ച്‌ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ്‌. മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന റാലിയില്‍ സംബന്ധിക്കവെ ലേസര്‍ തോക്ക്‌ ഉപയോഗിച്ചാണ്‌ പായപ്പെടുത്താന്‍ ശ്രമിച്ചതെന്ന്‌ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗിന്‌ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

ലേസര്‍ തോക്ക്‌ ഉപയോഗിച്ച്‌ രാഹുലിന്റെ ദേഹത്ത്‌ ഏഴുതവണ പച്ച നിറത്തിലുള്ള രശ്‌മികള്‍ പതിപ്പിച്ചതായാണ്‌ ആരോപണം.

രാഹുലിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്‌ചയുണ്ടായോ എന്നു പരിശോധിക്കണമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്ന രാഹുലിന്റെ തലയ്‌ക്കുനേരെ ഏഴുതവണ പച്ചനിറത്തിലുള്ള ലേസര്‍ പോയിന്റ്‌ ചെയ്‌തെന്നാണ്‌ കോണ്‍ഗ്രസ്‌ കത്തില്‍ പറയുന്നത്‌. `അദ്ദേഹത്തിന്റെ തലയ്‌ക്കുനേരെ ലേസര്‍ പോയിന്റ്‌ ചെയ്‌തു. ഒരു ചെറിയ സമയത്തിനുള്ളില്‍ ഏഴു തവണ.' എന്നാണ്‌ കത്തില്‍ കോണ്‍ഗ്രസ്‌ ആരോപിക്കുന്നു.


രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട്‌ സംസാരിക്കുന്ന വേളയിലെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ്‌ നേതാക്കള്‍ രാജ്‌നാഥ്‌ സിങ്ങിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. അഹമ്മദ്‌ പട്ടേല്‍, ജയറാം രമേശ്‌, രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല എന്നിവരാണ്‌ രാജ്‌നാഥ്‌ സിങ്ങിനെ സമീപിച്ചത്‌.

മുന്‍ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇതൊരു സ്‌നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ളതാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കൊല്ലപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ്‌ തങ്ങളെല്ലാം ഞെട്ടലിലും ഭീതിയിലുമാണെന്നും കത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക