Image

ഡാളസ്സില്‍ വാഹനാപടം - സഹോദരിമാര്‍ കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 30 April, 2019
ഡാളസ്സില്‍ വാഹനാപടം - സഹോദരിമാര്‍ കൊല്ലപ്പെട്ടു
ഫ്രിസ്‌ക്കൊ (ഡാളസ്സ്): ഡാളസ്സ് ഫ്രിസ്‌ക്കൊയിലുണ്ടായ വാഹനാപടത്തില്‍ വിദ്യാര്‍ത്ഥികളായ സഹോദരിമാര്‍ കൊല്ലപ്പെടുകയും, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഏപ്രില്‍ 27 ശനിയാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഹോണ്ടാ സെഡാനില്‍ യാത്രചെയ്തിരുന്ന അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്.

മക്കാറിയൊ ഫെര്‍ണാണ്ടസ് (61) ഓടിച്ചിരുന്ന പിക്കപ്പ് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയ ഫെര്‍ണാണ്ടസിനെ പിന്നീട് പോലീസ് പിടികൂടി കൗണ്ടി ജയിലിലടച്ചു. 450,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഫ്രിസ്‌ക്കൊ ഐ.എസ്.ഡി വേക്ക്‌ലാന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹെയ്ഡന്‍ വിസമാല്‍ (18), പെയ്ട്ടന്‍ വിസമാല്‍ (16) എന്നിവരാണ് മരച്ചവര്‍. അപകടത്തില്‍ പെട്ട മൂന്ന് പേരെകുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മരിച്ച ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂളിലെ സമര്‍ഥരായ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരുമെന്ന് സഹപാഠികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ മരണത്തെ തുടര്‍ന്ന് കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ചൊവ്വാഴ്ച (മെയ് 3 ന്) അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പിക്കപ്പ് ഓടിച്ചിരുന്ന ഫെര്‍ണാണ്ടസിന്റെ പേരില്‍ രണ്ടു കേസ്സുകള്‍ നിലവിലുണ്ടെന്നും പോലീസ വെളിപ്പെടുത്തി. മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനുകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ഡാളസ്സില്‍ വാഹനാപടം - സഹോദരിമാര്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക