Image

ണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കും, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കും, സെറ്റില്‍ ഫുള്‍ ടൈം ഫോണില്‍: വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയം വെളിപ്പെടുത്തി ദുല്‍ഖര്‍

Published on 04 May, 2019
ണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കും, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കും, സെറ്റില്‍ ഫുള്‍ ടൈം ഫോണില്‍: വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയം വെളിപ്പെടുത്തി ദുല്‍ഖര്‍


ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ച മലയാള ചിത്രം വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വാകരിച്ചത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താന്‍ കണ്ട ഒരു യമണ്ടന്‍ പ്രേമകഥ ദുല്‍ഖര്‍ വെളിപ്പെടുത്തി. തന്റെ വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും കഥയാണ് താരം പറഞ്ഞത്.

വീട്ടില്‍ താനും അമാലുവുമാണ് യുവദമ്പതികളെങ്കിലും തന്റെ വാപ്പച്ചി മമ്മൂട്ടിയും ഉമ്മച്ചി സുല്‍ഫത്തും ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് താരം പറഞ്ഞു

എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്. 

അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കുക അങ്ങനെ പോകുന്നു. എന്റെ ഭാര്യ എന്നെ ഫോണ്‍വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്....'ദുല്‍ഖര്‍ പറഞ്ഞു.

റൊമാന്റിക്‌കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് കൂട്ടുക്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ ഒരുക്കിയത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് ചിത്രം 16 കോടി ചിത്രം നേടിയെന്നാണ് ഒഫീഷ്യല്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തെ നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്കുള്ള നന്ദിയും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക