Image

അരുണ്‍ ആനന്ദ് ക്രിമിനല്‍ ; ഭീഷണി ഉണ്ടായിരുന്നതായി ഏഴുവയസ്സുകാരന്റെ മുത്തശ്ശി ; അമ്മയുടെ രഹസ്യ മൊഴിയില്‍ തീരുമാനമായില്ല

Published on 05 May, 2019
 അരുണ്‍ ആനന്ദ് ക്രിമിനല്‍ ; ഭീഷണി ഉണ്ടായിരുന്നതായി ഏഴുവയസ്സുകാരന്റെ മുത്തശ്ശി ; അമ്മയുടെ രഹസ്യ മൊഴിയില്‍ തീരുമാനമായില്ല

തൊടുപുഴ : തൊടുപുഴ കുമാരമംഗലത്ത‌് ഏഴു വയസുകാരനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ‌്ട്രേറ്റിനു മുന്‍പാകെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്‍കിയത്. അരുണ്‍ ആനന്ദ‌ിന‌് ക്രിമിനല്‍ പശ‌്ചാത്തലമുണ്ടെന്നും ഇയാളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നതായും മുത്തശ്ശി പറഞ്ഞതായാണ് സൂചന.

കുട്ടികളെ പ്രതി അരുണ്‍ ആനന്ദ‌് ആക്രമിച്ചത‌് സംബന്ധിച്ചും, പിന്നീട‌് ഇളയകുട്ടി ഇതേക്കുറിച്ച‌് ചൈല്‍ഡ‌് വെല്‍ഫയര്‍ കമ്മിറ്റിയോട‌് പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു. അതേസമയം, ഏഴുവയസുകാരന്റെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായില്ല. കൗണ്‍സിലിങും ചികിത്സയുമായി കഴിയുകയാണ് യുവതി. ഇവര്‍ പൂര്‍വ സ്ഥിതിയിലെത്തിയ ശേഷം വീണ്ടും മൊഴിയെടുത്തേക്കും.

ഇളയ കുട്ടിയെ കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറാനും തീരുമാനമായി. തിങ്കളാഴ്ച്ച കുട്ടിയെ കൈമാറിയേക്കുമെന്ന് ജില്ലാ ചൈല്‍ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും കൈയ്യില്‍ ഇളയകുട്ടി സുരക്ഷിതനല്ലെന്ന പരാതിയിലാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക